Latest NewsNewsCrime

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ

ലഖ്നൗ: പതിമൂന്നുകാരനെ പ്രദേശവാസി പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയിരിക്കുന്നു. യുപിയിലെ കാൺപൂരിലെ ഘതംപൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ അമ്മ പശുവിന് പുല്ല് പറിക്കാൻ പോയനേരം നോക്കിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു ഉണ്ടായത്. ഉമേഷ് പ്രജാപതി എന്ന ആളാണ് പോലീസ് പിടിയിലായിരിക്കുന്നത്. പോക്സോ നിയമപ്രകാരമാണ് പ്രതിക്കേതിരെ കേസെടുത്തത്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ല് പറിക്കുന്നതിനെ കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തി. ഈ സമയം പ്രജാപതി അവിടെ നിന്ന് ഓടിപ്പോകുന്നത് കാണുകയുണ്ടായി. ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു കുട്ടി. നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികൾ പ്രജാപതിയെ പിന്തുടരുകയും ഓടിച്ചിട്ട് പിടികൂടിയ ശേഷം പൊലീസിൽ ഏൽപിക്കുകയുമായിരുന്നു ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button