KeralaLatest NewsNews

സി.എം.രവീന്ദ്രന്റെ നാടകം ഹൈക്കോടതിയില്‍ ഏറ്റില്ല, കോടതിയും കൈവിട്ടു, ഇനി എല്ലാം ഇഡിയുടെ കൈകളില്‍

കൊച്ചി: സി.എം.രവീന്ദ്രനെ ഹൈക്കോടതിയും കൈവിട്ടു. എന്‍ഫോഴ്സ്മെന്റ് നോട്ടീസിനെതിരായ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തളളി. രവീന്ദ്രനെ ഇ ഡി കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെയാണ് ഹൈക്കോടതി തീരുമാനം.നാലാമത്തെ നോട്ടീസിലാണ് സി എം രവീന്ദ്രന്‍ കൊച്ചിയിലെ എന്‍ഫോഴ്സമെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

Read Also : വിവാഹം കഴിക്കാം എന്ന് വാഗ്ദാനം ചെയ്തുള്ള ലൈംഗിക ബന്ധം സംബന്ധിച്ച് നിര്‍ണായക വിധിയുമായി ഹൈക്കോടതി

ഇ ഡി നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് കൊണ്ട് സി എം രവീന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിരന്തരം നോട്ടിസുകള്‍ നല്‍കി ഇ.ഡി തന്നെ ബുദ്ധിമുട്ടിക്കുകയാണ്. കൊവിഡിന് ശേഷം താന്‍ അവശനാണ് തുടങ്ങിയ വാദങ്ങളാണ് രവീന്ദ്രന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ വാദങ്ങളെ കോടതി എതിര്‍ക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്ന ഒരു കേസിലും താന്‍ പ്രതിയല്ലെന്നും സാക്ഷി മാത്രമാണെന്നും രവീന്ദ്രന്‍ കോടതിയില്‍ പറഞ്ഞിരുന്നു. നേരത്തെ മൂന്ന് തവണയും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കഴിഞ്ഞ തവണ ഇ ഡി നോട്ടീസ് അയച്ചപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാന്‍ ഒരാഴ്ച സമയം നീട്ടിനല്‍കണമെന്ന് രവീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥന തളളിയാണ് ഇന്ന് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button