KeralaLatest NewsNews

കേരളം ബിജെപിയ്ക്ക് ബാലികേറാമലയല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

പത്തനംതിട്ട: കേരളം ബിജെപിയ്ക്ക് ബാലികേറാമലയല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പന്തളം നഗരസഭയില്‍ വിജയിച്ച കൗണ്‍സിലര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പന്തളത്തെ വിജയം ലോകത്തെ എല്ലാ വിശ്വാസികള്‍ക്കും ആഹ്ലാദം നല്‍കുന്നതാണ്. കേരളത്തില്‍ ഭരണം കൈയ്യാളുന്നവര്‍ മുസ്ലീം തീവ്രവാദികള്‍ക്ക് മുന്‍പില്‍ കീഴടങ്ങുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും ലീഗും വോട്ട് കച്ചവടം നടത്തി. 1200 വാര്‍ഡുകളിലാണ് എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ മറ്റ് കക്ഷികള്‍ ഒരുമിച്ചതെന്നും തലശേരി ഇതിന് വലിയ ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also : കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് : ജനങ്ങൾക്ക് സുപ്രധാന അറിയിപ്പുമായി ആരോഗ്യമന്ത്രാലയം

ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ബിജെപി വിജയിച്ചു. പന്തളം, പത്മനാഭ ക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂര്‍, തിരുവല്ലം, മലയാലപ്പുഴ, തിരുനക്കര, കൊടുങ്ങല്ലൂര്‍, നെന്മാറ, ചെമ്പഴന്തി, പെരുന്ന, ശിവഗിരി, വെങ്ങാനൂര്‍ തുടങ്ങിയ പുണ്യഭൂമികളില്‍ ബിജെപി വിജയിച്ചെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.എല്‍ഡിഎഫിനെ നേരിടാന്‍ ബിജെപിയ്ക്ക് കഴിയും എന്ന് വിശ്വാസമുള്ള എല്ലായിടത്തും ജനങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തു. ബിജെപി ജയിക്കുന്നിടത്തെല്ലം മുസ്ലീം തീവ്രവാദികള്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ചു. ബിജെപിയോട് കാണിച്ച രാഷ്ട്രീയ നെറികേട് തിരിച്ച് കാണിച്ചാല്‍ കൊമ്പന്‍മാരാരും നിയമസഭ കാണില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട് നഗരസഭാ കെട്ടിടത്തിന് പുറത്ത് ജയ് ശ്രീറാം മുഴങ്ങിയത് വിവാദമാക്കിയവര്‍ക്കും അദ്ദേഹം മറുപടി നല്‍കി. ഭാരതത്തിന്റെ പാര്‍ലമെന്റില്‍ ജയ് ശ്രീറാം മന്ത്രം മുഴങ്ങുന്ന കാലമാണിതെന്നും ഭരണഘടനയില്‍ ഉള്‍പ്പെടുന്ന ചിത്രം ശ്രീരാമചന്ദ്രന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button