Latest NewsKerala

യുവനടിയെ അപമാനിച്ച സംഭവം: മാപ്പപേക്ഷ സ്വീകരിക്കില്ല, അറസ്റ്റ് ഇന്ന് തന്നെയെന്ന് പൊലീസ്

യുവനടിയെ കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച്‌ ഉപദ്രവിച്ച യുവാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതായി അഭിഭാഷകന്‍ അറിയിച്ചു

കൊച്ചി : യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ചു അപമാനിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളില്‍ വച്ച്‌ യുവനടിയോട് അപമര്യാദയായി പെരുമാറിയത്. അതേസമയം യുവനടിയെ കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച്‌ ഉപദ്രവിച്ച യുവാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതായി അഭിഭാഷകന്‍ അറിയിച്ചു . അപേക്ഷ നാളെ പരിഗണിക്കും.

പെരിന്തല്‍മണ്ണ മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് മാളില്‍ വച്ച്‌ യുവനടിയോട് അപമര്യാദയായി പെരുമാറിയത്. ജോലി ആവശ്യത്തിനായാണ് തങ്ങള്‍ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കള്‍ പറയുന്നു. ഇവിടെ വച്ച്‌ നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കള്‍ പറയുന്നു.

read also: കോൺഗ്രസിൽ പൊട്ടിത്തെറി, രാജിഭീഷണിയുമായി കെ സുധാകരൻ

എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയില്‍ എത്തിയതെന്നും യുവാക്കള്‍ പറയുന്നു. എന്നാല്‍ യുവാക്കള്‍ പറയുന്ന രീതിയിലല്ല സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നും ഇരുവരെയും ഇന്ന് തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും കളമശ്ശേരി എസ്‌ഐ പി ആര്‍ സന്തോഷ് പറഞ്ഞു. സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണ് നടിയുടെ മൊഴി എടുക്കാന്‍ വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികളുടെ അഭിഭാഷകനുമായി ചര്‍ച്ച നടത്തി. അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസം ഇല്ല. പ്രതികളെ കസ്റ്റഡിയില്‍ എടുത്താല്‍ കളമശ്ശേരിയില്‍ ഹാജരാക്കും. പ്രതികള്‍ക്കായി പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച്‌ വിപുലമായ അന്വേഷണം നടത്തുകയാണെന്ന് കളമശ്ശേരി എസ്‌ഐ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button