COVID 19Latest NewsIndiaNews

ജീവൻ നിലനിർത്താൻ പന്നിയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഹറാമാകില്ലെന്ന് മുസ്ലീം മതപുരോഹിതൻ

ന്യൂഡൽഹി : കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത് ഹറാമാകില്ലെന്ന് മുസ്ലീം മതപുരോഹിതൻ. ഉത്തർപ്രദേശ് സ്വദേശിയും ഇന്ത്യയിലെ ഇസ്ലാമിക് സെന്റർ പ്രസിഡന്റുമായ മൗലാന ഖാലിദ് റാഷിദ് ഫിറങ്കി മാഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ പ്രതിരോധ വാക്‌സിൻ നിർമ്മാണത്തിന് പന്നിയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രസ്താവനയുമായി മാഹ്ലി രംഗത്തെത്തിയത്.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

ജനങ്ങളുടെ ജീവൻ നിലനിർത്താൻ പന്നിയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഹറാമാകില്ല, ഇത് ഖുറാനിൽ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ തീരുമാനം അംഗീകരിക്കുകയും മുസ്ലീം ജനത അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കാതെ വാക്‌സിൻ കുത്തിവയ്പ് നടത്തുകയും വേണമെന്ന് മാഹ്ലി പറഞ്ഞു.

മരുന്നിന് മതവുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. ഇതിൽ രാഷ്ട്രീയ പാർട്ടികൾക്കും പങ്കില്ല. അതിനാൽ എല്ലാവരും ആരോഗ്യം സംരക്ഷിച്ച് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പടർന്നിരുന്നു. പന്നി ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് വാക്‌സിൻ നിർമ്മിക്കുന്നതെന്നും അതിനാൽ മുസ്ലീം മതക്കാരും ജൂതന്മാരും വാക്‌സിൻ സ്വീകരിക്കരുതെന്നും മത പുരോഹിതന്മാർ ആരോപിച്ചിരുന്നു. എന്നാൽ ആരോഗ്യം നിലനിർത്താൻ പന്നി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നാണ് മാഹ്ലി പറയുന്നത്.

വാക്‌സിൻ നിർമ്മാണത്തിന് പന്നിയിൽ നിന്നും ശേഖരിക്കുന്ന ഗെലാറ്റിൻ എന്ന വസ്തു ഉപയോഗിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ഇസ്ലാമിക്ക് മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സൽമാൻ വാഖർ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button