KeralaLatest News

‘അഭയക്ക് നീതി ലഭിച്ചു, ഒരു കള്ളന്റെ നന്മയിൽ, മറ്റൊരു പീഡകൻ പദവിയിലും പരാതിക്കാരി സസ്പെൻഷനിലും’ : ആശാ ലോറൻസ്

അടയ്ക്കാ രാജുവിനും മന്ത്രി ഇ.പി ജയരാജനും . ഓരോ റെഡ് സല്യൂട്ട് ആരാണ് ഈ രണ്ട് പേരിൽ സത്യസന്ധൻ?

താൻ ജോലി ചെയ്തിരുന്ന സിഡ്കോയിലെ എംഡിയും മാർക്കറ്റിങ് ഹെഡും സ്ത്രീപീഡന പരാതിയിൽ പ്രതികളാണെങ്കിലും ഇതുവരെ ഇരുവരും ജോലിയിൽ തന്നെ തുടരുന്നതിൽ പ്രതികരണവുമായി ആശാ ലോറൻസ്. എന്നാൽ പരാതിക്കാരിക്ക് സസ്പെൻഷനാണെന്നും ആശ പറയുന്നു. മന്ത്രി ഇപി ജയരാജനെതിരെയും രൂക്ഷ വിമർശനമാണ് ആശ ഉയർത്തുന്നത്. ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

നമസ്ക്കാരം
അഭയക്ക് നീതി ലഭിച്ചു
ഒരു കള്ളന്റെ നൻമയിൽ!!
ഇനി മേൽകോടതികൾ കറിയിറങ്ങും പ്രതികളും അവർക്ക് അകമ്പടി സേവിക്കുന്നവരും, യാതൊരു മനസാക്ഷി കുത്തുമില്ലാതെ!!
ഒരു രാഷ്ട്രീയ പാർട്ടിയും ഈ കേസ് അറിഞ്ഞതായി നടിച്ചില്ല.
എങ്ങിനെ നടിക്കും
വോട്ടല്ലോ നമുക്ക് വല്ലത്

ഏത് കിണറ് ഏത് അഭയ? നമുക്ക് കിട്ടണം വോട്ട് നോട്ട്!!
ഞാൻ SIDCO യിൽ 8.5 വർഷങ്ങൾ ജോലി ചെയ്തു. 4 MD മാരുടെ ഭരണത്തിൻ കീഴിൽ
ശ്രീ.സജി ബഷീർ
ശ്രീപത്മകുമാർ
ശ്രീ ശ്രീകുമാർ
ഇപ്പോൾ MD ആയിരിക്കുന്ന ശ്രീ ജയകുമാർ.
സജീ ബഷീർ സർ അഴിമതി ആരോപണം നേരിടുന്നുണ്ട് പക്ഷേ സ്ത്രീകളോട് അങ്ങേയറ്റം ബഹുമാനത്തോടെ പെരുമാറുന്ന ആൾ.പത്മകുമാർ സർ മലബാർ സിമന്റ്സ് മുൻ എംഡി.
ശ്രീകുമാർ സാറിന് എതിരെ ആരോപണമൊന്നുമില്ല. 2 പേരും മാന്യൻമാർ.

ജയകുമാർ നിലവിലെ എം.ഡി സ്ത്രീ പീഡന കേസിലെ ഒന്നാംപ്രതി.
മാർക്കറ്റിംഗ് ഹെഡ് എബിൻ രണ്ടാം പ്രതി.
പരാതികാരി SIDCO യിൽ 25 വർഷ സർവിസുള്ള ജീവനകാരിയാണ്.
2016 മെയ് 2 ന് നടന്ന വിജിലൻസ് റെയ്ഡിന് ശേഷം എന്റെ നല്ലവരും സംസ്കാര സമ്പന്നരുമായ സഹപ്രവർത്തകർ എന്നെ ഭീകരമായി ഒറ്റപെടുത്തുകയും അപമാനിക്കുകയും ചെയ്തു.

CITU യൂണിയൻകാരി SIDCO ജീവനകാരി അപർണ എന്റെ തലയ്ക്ക് പിന്നിലടിച്ചു. കേസ് നടക്കുന്നു.
വിജിലൻസ് റെയ്ഡിൽ പിടിക്കപ്പെട്ടവരിൽ ഒരാളാണ് അപർണ ഒന്നാം പ്രതി ഫാസിൽ ഇ.ടി. മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ അനന്തരവൻ.
ഇവരൊക്കെ സുരക്ഷിതരാണ് .
എംഡിയും മാർക്കറ്റിംഗ് ഹെഡ് എബിനും സ്ത്രീപീഡന കേസിലെ ഒന്നും രണ്ടും പ്രതികൾ, അതാത് കസേരകളിൽ സുരക്ഷിതരായി വാഴുന്നു.

കേരളത്തിലെ ഒരു പ്രമുഖ പൊതുമേഖല സ്ഥാപനത്തിലെ MD ഇത് പോലുള്ള കേസിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല. പരാതികാരി സിഡ്‌കോയിൽ 25 വർഷ സർവിസുള്ള വ്യക്തി. മാനേജർ തസ്തികയിൽ ആയിരുന്നു. പാലക്കാട് ടൗൺ പൊലീസ് കേസ് എടുത്തു. രണ്ടാം പ്രതി എബിനെ അറസറ്റ് ചെയ്തു. ഒന്നാം പ്രതി ജയകുമാർ ഹൈകോടതിയിൽ നിന്ന് സ്‌റ്റേ മേടിച്ച് മേടിച്ച് അറസ്റ്റ് നീട്ടി കൊണ്ടുപോകുന്നു

പൊലീസ് റിപ്പോർട്ട് പരാതി ജെന്യൂൺ എന്നാണ്!!
കേസ് Quash ചെയ്യാൻ ഒന്നാം പ്രതി ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിച്ചു.
സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന കൊടുത്ത് വൻമതിലും കോട്ടയും കെട്ടിപൊക്കിയ പാർട്ടി ഭരിക്കുന്ന സർക്കാർ കോടതിയെ ബഹുമാനത്തോടെ അറിയിച്ചത് കേസ് Quash ചെയ്യാൻ വിരോധമില്ല എന്നാണ്!!
ബഹുമാനപ്പെട്ട കോടതി പക്ഷേ അനുവദിച്ചില്ല.

വേറൊരു വിശേഷം പരാതികാരി സസ്പെൻഷനിൽ ആണ് എന്നാണ്.
എം.എൽ എ ശ്രീ എ വിൻസന്റ് മുഖേന നിയമസഭയിൽ ചോദ്യം ഉന്നയിച്ചതിന് മറുപടി കിട്ടിയത്, കേസ് അന്വേഷണത്തിലാണ് എന്നാണ്!!
അന്വേഷണം കഴിഞ്ഞ് കേസ് genuine ആണ് എന്ന് റിപ്പോർട്ടുള്ള കേസ് രണ്ടാം പ്രതിയെ അറസറ്റ് ചെയ്ത കേസ് ഒന്നാം പ്രതി ഹൈകോടതിയെ സമീപിച്ച കേസ്
വ്യവസായ വകുപ്പ് മന്ത്രിയ്ക്ക് കേസ് അന്വേഷണത്തിലാണ് എന്ന് മാത്രമെ അറിയു!!

അതും ഒരു എം.എൽ എയ്ക്ക് രേഖ മൂലം കൊടുത്ത മറുപടി!!
ഈ കേസ് എന്നെ വ്യക്തിപരമായി ബാധിക്കില്ല. അതേ സമയം ഇത് പോലുള്ളവരുടെ ഭരണത്തിൻ കീഴിൽ എനിയ്ക്ക് എന്റെ പരാതിയിൽ നീതി ലഭിക്കില്ല എന്നത് എന്നെ ബാധിക്കുക തന്നെ ചെയ്യും
എന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതിന് എതിരെ ഞാൻ ഹൈകോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്.
സിഡ്‌കോ എംഡി ആണല്ലോ എതിർ കക്ഷി.

ഹൈകോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത് എനിക്കെതിരെ കേസ് ഉണ്ട് എന്നാണ്!!
SC / ST കമ്മീഷനിൽ പത്മ( ഇവർ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരി ലില്ലിയുടെ വലം കൈ ആണ്) കൊടുത്ത കള്ള പരാതിയാണ് MD ഹൈകോടതിയിൽ ബോധിപ്പിച്ചിരിക്കുന്ന കേസ്
പൊലിസ് റിപ്പോർട്ട് പരാതി കളവാണ് എന്നാണ്. എന്നിട്ടാണ് ബഹുമാനപ്പെട്ട ഹൈ കോടതിയെ പോലും തെറ്റിധരിപ്പിച്ചിരിക്കുന്നത്! അപർണ എന്നെ അടിചതിന് ശേഷം ഞാൻ അവരെ അടിച്ചു എന്ന് പറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റായ ആളാണ്

സിപിഎം സഹായത്തോടെ. ഞാൻ അവരെ ചെറുവിരൽ കൊണ്ട് പോലും തൊട്ടിട്ടില്ല
കേസ് നിലനിൽക്കില്ല എന്ന് വന്നപ്പോൾ ഞാൻ അപർണയെ അപമാനിച്ചു എന്ന് കള്ളകേസ് എടുത്തു.
പൊലിസിനെ സ്വാധീനിച്ചത് കോഴിക്കോട് സിപിഎം നേതാക്കൾ വഴി.
എംഡി ജയകുമാർ 2016-ൽ സിഡ്‌കോയിൽ വന്നയാളാണ് സിപിഎം നോമിനി . സ്വാഭാവികമാണ് പാർട്ടി കൂറ് കൂടാതെ സ്ത്രീപീഡന കേസിൽ നിന്നും രക്ഷപ്പെടുകയും വേണം!!

എന്റെ പരാതിയിൽ കർശന നടപടി എടുക്കുമെന്ന് ഉറപ്പ് തന്ന എംഡി എനിക്കെതിരെ ഹൈകോടതിയിൽ നിലപാട് എടുത്തു.
അഭയ കേസിൽ ഭീഷണികളും സ്വാധീന ശ്രമവും അതിജീവിച്ച് കൂറ് മാറാതെ ഉറച്ച് നിന്ന കള്ളൻ എന്ന് വിളിയ്ക്കുന്ന അടക്കാ രാജു എവിടെ സത്യം മറച്ചുവച്ചു കള്ളം പറയുന്ന സിഡ്‌കോ എംഡി
ജയകുമാർ എവിടെ? ലില്ലിയുടെ ഗ്യാങ്ങിലെ വേറൊരു പ്രധാനി ഷാഹിദ എംഡി ജയകുമാറിനെ പറഞ്ഞത് ” അയാൾ എംഡിഅല്ല തെണ്ടി” എന്നാണ്!!

2018 ലെ ഓണസമയത്ത് ശമ്പളം വൈകിയതിന് ഓഫിസിലിരുന്ന് പറഞ്ഞതാണ്.
ഓഫീസിൽ അശ്ലീല പ്രദർശനം നടത്തിയ ജോസഫ് മാത്യു എന്ന മാനേജർക്ക് അനുകുലമായി നിലപാട് എടുത്തതും ഇതേ എം.ഡി.
. ആ പിന്തുണ കൊടുക്കാൻ കൂട്ട് പിടിച്ചത് വിജിലൻസ് റെയ്ഡിൽ പിടിച്ച ഗീത എന്ന ജീവനകാരിയെയും വിജിലൻസ് കേസിലും ക്രിമിനൽ കേസിലും പ്രതി ആയ അപർണ എന്ന CITU കാരിയെയും.
ഓഫീസിൽ മദ്യപിച്ച് വരുന്ന സരിഗ് ഗോപൻ
മദ്യപാനം നടത്തുന്ന CITU നേതാവ് ലതീഷ് ഇവരെല്ലാം അതീവ സുരക്ഷിതരാണ്.

SIDCO യിൽ Z CATEGORY PROTECTION കിട്ടുന്നവർ ആണ് ഇവരെല്ലാം. ബന്ധം CPIM ആയിട്ടാണ്. അപ്പോൾ സുരക്ഷിതരാവുമല്ലോ?
എന്നെ അപർണ അടിക്കുന്നത് കണ്ട ജീവനകാരിൽ രമണി എന്ന ജീവനകാരി സാക്ഷിമൊഴിയിൽ ഉറച്ച് നിന്നു. പിന്നീട് വിജിലൻസ് അന്വേഷണത്തിൽ മൊഴിമാറ്റി പറഞ്ഞു ,സ്വാധീനം ഭീഷണി നേരിട്ടിരിയ്ക്കാം.
ഇവരുടെ ഒക്കെ മനസാക്ഷി ഇവരെ കുത്തി നോവിക്കില്ലേ?
ഇവരുടെ ഒക്കെ മുന്നിൽ തല ഉയർത്തി നിൽക്കാം കള്ളൻ എന്ന് സമൂഹം വിളിക്കുന്ന അടയ്ക്കാ രാജുവിന്.

14 വർഷം മുന്നേ കൊച്ചി എയർ പോർട്ടിൽ വച്ച് പരിചയപ്പെട്ട ഒരു പൊലിസ് ഓഫിസർ അഭയകേസിനെ പറ്റി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഞെട്ടലും സങ്കടവും ഉണ്ടായി.
നിസഹായതയുടെ തീരത്ത് ഒറ്റപെട്ട് നിന്ന് കരയുന്നവർക്ക് നീതി അകലെയാണ്.
ജോമോൻ പുത്തൻപുരയ്ക്കൽ എന്ന വ്യക്തി ഇല്ലായിരുന്നുവെങ്കിൽ അടക്കാ രാജാവിന്റെ മൊഴിയിൽ ഉറച്ച് നിൽക്കാനുള്ള ചങ്കുറപ്പ് ഇല്ലായിരുന്നുവെങ്കിൽ അഭയ കേസ് ഇന്നും എവിടെയും എത്തില്ലായിരുന്നു.. കഴിഞ്ഞ കൊല്ലം നവംബറിൽ ജോമോൻ പുത്തൻപുരയ്ക്കലിനെ ഡൽഹി കേരള ഹൗസിൽ വച്ച് പരിചയപ്പെട്ടിരുന്നു.

ആൾകുട്ടത്തിൽ അലിഞ്ഞ് പോകുന്ന ഒരാളുടെ ഉറച്ച കാൽവയ്പ്പകൾക്ക് അലച്ചിലിന് കിട്ടിയ ഉത്തരമായിരുന്നു ഇന്നലത്തെ വിധി.
ജോമോൻ പുത്തൻ പുരക്കലിനും അടയ്ക്കാ രാജുവിനും നന്ദി
ഇവർക്ക് രണ്ട് പേർക്കും എത്ര ചങ്കുകൾ കാണും?
ഉറപ്പുള്ള ഒറ്റ ചങ്കൻമാർ അല്ലേ?
മന്ത്രി. ഇ.പി. ജയരാജൻ നുണകളുടെ രാജാവാണ്
മന്ത്രി പറഞ്ഞ് നടക്കുന്നത് ഞാൻ ഓഫീസിൽ അടി പിടി ഉണ്ടാക്കി എന്നാണ്. എന്നെ തിരിയെ ജോലിയിലെടുക്കാൻ യുണിയൻകാർ സമ്മതിക്കുന്നില്ല എന്ന്!!

Lawrence മറ്റു മക്കൾ ഇങ്ങിനെയല്ലല്ലോ എന്നാണ് മന്ത്രി പറഞ്ഞ് നടക്കുന്നത്.
മന്ത്രി ഇ പി ജയരാജന്റെ മകനെ പോലെ അലല്ലോ മറ്റു മന്ത്രിമാരുടെ മക്കൾ?
ഓഫിസിൽ അശ്ലീല പ്രദർശനം നടത്തുന്നവർ മദ്യപാനം നടത്തുന്നവർ വിജിലൻസ് റെയ്ഡിൽ പിടിക്കപ്പെടുന്നവർ മന്ത്രിയ്ക്ക് വേണ്ടപ്പെട്ടവരാണ്. അടയ്ക്കാ രാജുവിനും മന്ത്രി ഇ.പി ജയരാജനും . ഓരോ Red Salute
ആരാണ് ഈ രണ്ട് പേരിൽ സത്യസന്ധൻ?

shortlink

Related Articles

Post Your Comments

Related Articles


Back to top button