KeralaLatest NewsNews

അറുതിയില്ലാത്ത അക്രമം; തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചു തകര്‍ത്തു, ഭാര്യയേയും മകളേയും മര്‍ദ്ദിച്ചു

അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും പതിനൊന്നു വയസുള്ള മകളെയും മര്‍ദിക്കുകയും കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സിപിഎം ഗുണ്ടാസംഘം ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചു തകര്‍ത്തു, ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും മര്‍ദിച്ചു. വള്ളക്കടവ് വയ്യാമൂലയിലാണ് ഇന്നു രാത്രി എട്ടിനായിരുന്നു സംഭവം. ബിജെപി ചാക്ക വാര്‍ഡ് ഭാരവാഹിയായ സുരേഷിന്റെ വീടാണ് സിപിഎം ഗുണ്ടകള്‍ തകര്‍ത്തത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും പതിനൊന്നു വയസുള്ള മകളെയും മര്‍ദിക്കുകയും കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീടിനുമുന്നിലുണ്ടായിരുന്ന ഇരു ചക്രവാഹനവും അക്രമി സംഘം അടിച്ചു തകര്‍ത്തു.

Read Also21 കാരനായ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; ക്രൂരതയ്ക്ക് പിന്നിൽ സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി

എന്നാൽ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സിപിഎം ഗുണ്ടകള്‍ സുരേഷിന്റെ ഭാര്യയെ മുടിക്ക് ചുറ്റിപ്പടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. കണ്ടുകൊണ്ടു വന്ന പതിനൊന്നു വയസ്സുകാരിയായ മകളെയും മര്‍ദ്ദിച്ചു. കൊന്നുകളയുമെന്ന് ഇരുവരുടെയും കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തി. കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ശ്രീകുമാറും സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ പ്രതികാരമെന്നോണമാണ് വീടു കയറി ആക്രമം എന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button