News

അരുണിനെ പ്രകോപിപ്പിച്ചത് പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകളുടെ ഫോട്ടോ പുറത്തായത്,

ശാഖയുടെ കൊലയില്‍ നിര്‍ണായകമായത് രേഷ്മയുടെ മൊഴി

തിരുവനന്തപുരം: കാരക്കോണത്തെ ശാഖാ കുമാരിയുടെ കൊലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലനടത്താന്‍ അരുണിനെ പ്രകോപിപ്പിച്ചത് പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകളുടെ ഫോട്ടോ പുറത്തായത്. ശാഖയെ അടിച്ചു കീഴ്പ്പെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഭര്‍ത്താവ് അരുണ്‍ കുറ്റം സമ്മതിച്ചു കഴിഞ്ഞു. അതിനിടെ രണ്ട് മാസം മുമ്പ് ക്രൈസ്തവാചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഇത് രജിസ്റ്റര്‍ ചെയ്തിരുന്നോ എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അരുണ്‍ ഹിന്ദുവാണെന്നാണ് സൂചന. എങ്കിലും ക്രൈസ്തവ ആചാര പ്രകാരം ശാഖാകുമാരിയുടെ വീട്ടിന് അടുത്തുള്ള പള്ളിയില്‍ മിന്നു കെട്ട് നടത്തുകയായിരുന്നു. പ്രദേശത്തെ അതിസമ്പന്ന കുടുംബാഗമായിരുന്നു ശാഖാ കുമാരി.

Read Also : കുട്ടികൾ വേണമെന്ന് ശാഖ പലതവണ ആവശ്യപ്പെട്ടു, പക്ഷേ അരുൺ സമ്മതിച്ചില്ല; 51-കാരിയുടെ മരണത്തിൽ ദുരൂഹത

ശാഖാ കുമാരിയുടെ അമ്മ തളര്‍വാതം പിടിച്ച് കിടപ്പിലാണ്. ഇവരെ ശ്രൂശ്രൂശിക്കാന്‍ ഹോം നേഴ്സിനെ ഏര്‍പ്പാടാക്കിയിരുന്നു ഇവരുടെ മൊഴിയാണ് നിര്‍ണ്ണായകമായത്. മരിച്ച ശാഖയെ ഭര്‍ത്താവ് അരുണ്‍(26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. അരുണ്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണിന്റെ മൊഴി. എന്നാല്‍ സമീപവാസികളും മറ്റുള്ളവരും മരണത്തില്‍ സംശയമുന്നയിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മണിക്കൂറുകളോളം ഇയാളെ ചോദ്യംചെയ്തതിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

സമ്പന്നയായ ശാഖയും 26-കാരനായ അരുണും പ്രണയത്തിനൊടുവില്‍ വിവാഹിതരായെന്നാണ് നാട്ടുകാര്‍ നല്‍കുന്നവിവരം. രണ്ട് മാസം മുമ്പ് മതാചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങ്. എന്നാല്‍ വിവാഹത്തിന് പിന്നാലെ ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്ന് ശാഖയുടെ വീട്ടിലെ ഹോംനഴ്‌സ് വെളിപ്പെടുത്തി. കിടപ്പുരോഗിയായ അമ്മയും ശാഖയും ഭര്‍ത്താവ് അരുണും മാത്രമാണ് വീട്ടിലുള്ളത്. രണ്ട് മാസം മുമ്പാണ് ശാഖയും അരുണും വിവാഹിതരായത്. എന്നാല്‍ രണ്ട് മാസത്തിനിടെ ഇവര്‍ പലതവണ വഴക്കിട്ടിരുന്നതായും രേഷ്മ പറയുന്നു. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററില്‍നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതായും രേഷ്മ വെളിപ്പെടുത്തി.

വൈദ്യുതമീറ്ററില്‍നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ഇത് ശരീരത്തില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇലക്ട്രിക് വയറുകള്‍ കണ്ട് ഭയന്നതോടെ ശാഖ തന്നെയാണ് ഇത് വിച്ഛേദിച്ചത്. കഴിഞ്ഞദിവസം വരെ ഭര്‍ത്താവിന് വേണ്ടി ശാഖ വ്രതമെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് വ്രതം അവസാനിച്ചതെന്നും രേഷ്മ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസമായി ശാഖയുടെ വീട്ടിലെ ഹോംനഴ്‌സാണ് രേഷ്മ. വിവാഹവുമായി ബന്ധപ്പെട്ടാണ് അമ്മയെ നോക്കാന്‍ ഹോം നേഴ്സിനെ ഏര്‍പ്പാടാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button