Latest NewsNewsCrime

16 കാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് മുന്നിലെത്തിച്ച്‌ ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയില്‍

ചെന്നൈ: തമിഴ്നാട്ടില്‍ 16 കാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് മുന്നിലെത്തിച്ച്‌ ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയിലായിരിക്കുന്നു. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്തിലായിരുന്നു പീഡനം നടന്നിരിക്കുന്നത്. ഇന്നലെയാണു മധുര തലക്കുളം പൊലീസ് ആറംഗ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്യുകയുണ്ടായത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘത്തെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പടെ ആറ് പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.

മധുരയില്‍ നിന്നുള്ള 16 കാരിക്കു നേരിട്ട ക്രൂരതകള്‍ കേട്ടു ഞെട്ടിയിരിക്കുകയാണ് തമിഴകം. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടരമാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മധുര ഡെപ്യൂട്ടി കമ്മീഷണര്‍ ശിവപ്രസാദ് പറയുന്നത് ഇങ്ങിനെയാണ്.

നാലുവര്‍ഷം മുൻപ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കു മാനസിക ദൗര്‍ബല്യംകൂടി ആയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണം അമ്മായി അന്നലക്ഷ്മി ഏറ്റെടുത്തു.

പിന്നീട് അന്നലക്ഷ്മി പെണ്‍കുട്ടിയെ വിവിധയാളുകള്‍ക്കു കാഴ്ച വച്ചു തുടങ്ങി.കൂടുതല്‍ പണം ലക്ഷ്യം വച്ചുപിന്നീട് പ്രദേശത്തെ ലൈംഗികതൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിച്ചു. പണവും മൊബൈല്‍ഫോണുകളും നല്‍കി പെണ്‍കുട്ടിയെ പാട്ടിലാക്കിയ സംഘം പിന്നീട് ലോറിത്താവളങ്ങളിലടക്കം എത്തിച്ചായി ഇടപാടുകള്‍. തുടര്‍ന്ന് സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കു കൈമാറി.

ഇവരും ഇടപാടുകാര്‍ക്കായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു. ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ചിരുന്നത്. സംഘത്തില്‍പ്പെട്ട ഡ്രൈവര്‍ ചിന്നത്തമ്പി കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ ഫോണുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു ശേഷം സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button