Latest NewsIndiaInternational

ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ തോക്കുമായി ഡല്‍ഹി പോലിസ് പിടികൂടി

2010ല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഒരു കേസില്‍ പ്രതിയായ ഇയാള്‍ അതേ വര്‍ഷം തന്നെ ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുകയായിരുന്നു.

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ഡല്‍ഹി കാന്‍പൂര്‍ പോലിസ് തോക്കുമായി പിടികൂടി. ഡല്‍ഹി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് പ്രതിയെ പിടികൂടിയത്. ഡല്‍ഹി പോലിസ് പറയുന്നതനുസരിച്ച്‌ 2010ല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഒരു കേസില്‍ പ്രതിയായ ഇയാള്‍ അതേ വര്‍ഷം തന്നെ ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുകയായിരുന്നു.

 അനധികൃതമായി ഇന്ത്യയില്‍ താമസിക്കുകയായിരുന്നു ഇയാള്‍.2005 ല്‍ പ്രതിയും മറ്റ് കൂട്ടാളികളും ബംഗ്ലാദേശിലെ മധ്യ നല്‍ബൂനിയ ബസാറിലെ മൊബൈല്‍ ഷോപ്പില്‍ നിന്ന് ഒരു ജാഹിദുല്‍ ഇസ്ലാമിനെ തട്ടിക്കൊണ്ടുപോയി. പിന്നീട് അവര്‍ ക്രൂരമായി കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ വികൃതമാക്കിയ മൃതദേഹം അടുത്ത ദിവസം നല്‍ബൂണിയ വയലില്‍ നിന്ന് കണ്ടെത്തി.

2010ല്‍ ആണ് ഇയാള്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് തിരിച്ചുപോയില്ല. ബംഗ്ലാദേശില്‍ നിരവധി കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയതായി ഡല്‍ഹി പോലിസ് പറയുന്നു. 2013ല്‍ ബംഗ്ലാദേശ് കോടതി പ്രതിയെ വധശിക്ഷയ്ക് വിധിച്ചു.

read also: സംവിധായകന്‍ സംഗീത് ശിവന്‍ ഗുരുതരാവസ്ഥയിൽ: ചികിത്സ വെന്റിലേറ്റര്‍ സഹായത്തോടെ

പ്രതി മുങ്ങിയതോടെ ഇയാളെ കണ്ടെത്തുന്നവര്‍ക്ക് ബംഗ്ലാദേശ് കോടതി ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ചു.അനധികൃതമായി രാജ്യത്തെത്തിയതിനും ആയുധങ്ങള്‍ കൈവശം വച്ചതിനു ഡല്‍ഹി പോലിസ് കേസെടുത്തിട്ടുണ്ട്. വിവരം ബംഗ്ലാദേശ് എംബസിയെ അറിയിച്ചു.

shortlink

Post Your Comments


Back to top button