Latest NewsNewsIndia

സുഹൃത്തിനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി വഴിയില്‍ ഉപേക്ഷിച്ചു;പ്രതിയ്ക്ക് വിനയായത് സിസിടിവി ദൃശ്യങ്ങൾ

സ്‌കൂട്ടറില്‍ ചാക്കുമായി ഇയാള്‍ പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചു.

ന്യൂഡല്‍ഹി: കടം വാങ്ങിയ പണം തിരികെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ സുഹൃത്തിനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയയാള്‍ പിടിയില്‍. ഡല്‍ഹിയിലെ പ്രേംനഗറിലാണ് സംഭവം. എന്നാൽ പ്രതിയ്ക്ക് വിനയായത് സിസിടിവി ദൃശ്യങ്ങൾ. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി സ്കൂട്ടറില്‍ കയ‌റ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇയാള്‍ ഉപേക്ഷിച്ചു. സ്‌കൂട്ടറില്‍ ചാക്കുമായി ഇയാള്‍ പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചു.

എന്നാൽ പ്രേം നഗറില്‍ ചാക്കില്‍ നിന്നും രക്തം ഒലിക്കുന്നൊരു മൃതദേഹം കണ്ടെത്തി എന്ന് ഡല്‍ഹി പോലീസിന് ഫോണിലൂടെ ലഭിച്ച വിവരത്തില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കൊലയാളിയുടെ പേര് അങ്കിത് എന്നാണെന്നും മരിച്ചയാള്‍ ഇയാളുടെ സുഹൃത്ത് രവിയാണെന്നും കണ്ടെത്തി. പ്രതിയെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Read Also: ദുരൂഹത സൃഷ്ട്ടിച്ച് ഏകശിലാരൂപം ഇന്ത്യയിലും; സ്തൂപത്തില്‍ ഒരു വശത്തായി അക്കങ്ങളില്‍ ചില കുറിപ്പുകളും; പിന്നിൽ..

അതേസമയം സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ. നഗരത്തിലെ ഒരു തയ്യല്‍കാരനാണ് അങ്കിത്. സുഹൃത്തായ രവിയ്‌ക്ക് അത്യാവശ്യമായി 77,000 രൂപ അങ്കിത് കടം നല്‍കി. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ അങ്കിതും രവിയും തമ്മില്‍ വഴക്കായി. രവിയുടെ തല അങ്കിത് ചുമരിലിടിച്ചതും രവി രക്തം വാര്‍ന്ന് മരിച്ചു. തുടര്‍ന്ന് കട്ടിയേറിയ പ്ളാസ്‌റ്റിക് വള‌ളിയുപയോഗിച്ച്‌ കെട്ടിയ ശേഷം ആളൊഴിഞ്ഞ ഒരിടത്ത് ഇയാള്‍ രവിയുടെ മൃതദേഹം ഉപേക്ഷിച്ചു. തനിക്ക് ഒരു ബൈക്ക് വാങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും രവി പണം തിരികെ തരാത്തതിനാല്‍ ആഗ്രഹം നടന്നില്ലെന്നും അതിന്റെ ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും അങ്കിത് പൊലീസിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button