Latest NewsNewsIndia

സർക്കാരിനെ മാത്രമല്ല, വാക്‌സിൻ വികസിപ്പിക്കാനായി രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ചവരെ കൂടിയാണ് അഖിലേഷ് അപമാനിച്ചത് ; ബിജെപി

ലക്‌നൗ : കോവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പരാമർശത്തിനെതിരെ ബിജെപി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി വക്താവ് സംപിത് പത്ര,കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരാണ് അഖിലേഷിനെതിരെ രംഗത്തെത്തിയത്.

രാജ്യം ഭരിക്കുന്ന സർക്കാരിനെ മാത്രമല്ല, വാക്‌സിൻ വികസിപ്പിക്കാനായി രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയുമാണ് അഖിലേഷ് അപമാനിച്ചതെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയായ അഖിലേഷ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം അഖിലേഷ് യാദവിന്റെ പരാമർശത്തെ പരിഹസിച്ചാണ് ബിജെപി വക്താവ് സംപിത് പത്ര രംഗത്തെത്തിയത്. അഖിലേഷ് യാദവ് രാഹുൽ ഗാന്ധിയ്ക്ക് പറ്റിയ എതിരാളിയാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ സ്വീകരിക്കില്ലെന്ന അഖിലേഷിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇതിലൂടെ ഒരു സാധാരണക്കാരന് അവസരം ലഭിക്കുമെന്നുമാണ് ബി.എൽ സന്തോഷ് പ്രതികരിച്ചത്. ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും വലിയ വിഡ്ഢിത്ത പ്രസ്താവനയാണിതെന്നും അദ്ദേഹം വിമർശിച്ചു.

എന്നാൽ അഖിലേഷ് വളരെ ചെറിയ പ്രായത്തിൽ മുഖ്യമന്ത്രിയായത് സംസ്ഥാനത്തിന് ദൗർഭാഗ്യമാണ് സമ്മാനിച്ചത് എന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞത്.  ഓരോ പൗരന്റെയും ജീവൻ രക്ഷിക്കാനായി ശാസ്ത്രജ്ഞർ കഠിനമായി പ്രവർത്തിക്കുമ്പോഴാണ് അഖിലേഷ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button