KeralaLatest NewsNewsIndiaInternational

ഇസ്ലാമിക സ്റ്റേറ്റിൽ ചേർന്ന് രാജ്യദ്രോഹപ്രവർത്തനം, കണ്ണൂർ സ്വദേശിക്ക് 7 വർഷം കഠിന തടവ്

തീവ്രവാദ പ്രവർത്തനത്തിന് ഇന്ത്യ  വിടാൻ ഷാജഹാനെ സഹായിച്ച ചെന്നൈ സ്വദേശിയെയും എൻഐഎ പിടികൂടിയിരുന്നു, ഇയാളുടെ വിചാരണ ഡൽഹി കോടതിയിൽ തുടരുകയാണ്

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് തീവ്രവാദ പ്രവർത്തനം നടത്തിയ കണ്ണൂർ സ്വദേശിക്ക് ഏഴ് വർഷം കഠിന തടവ്. മലയാളിയായ ഷാജഹാനെയാണ് ഡൽഹി എൻ ഐ എ കോടതി 7 കൊല്ലത്തെ കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത് .

Also related: ബിസിസിഐയുടെ ആസ്തിയിൽ വൻ വർദ്ധനവ്, 2597 കോടി രൂപ വർദ്ധിച്ച് 14,489 കോടിയായി

2016 ഒക്ടോബറിൽ ഐഎസിൽ ചേരാനായി ഷാജഹാൻ തുർക്കിയിലേക്ക് പോകാൻ ശ്രമിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. മലേഷ്യയിൽ നിന്ന് തുർക്കിയിലേക്ക് കടക്കാനാണ് ഇയാൾ ശ്രമം നടത്തിയത്. അതിനിടയിൽ സിറിയൻ അതിർത്തിയിൽ വെച്ച് ഷാജഹാൻ പിടിയിലാകുകയായിരുന്നു.

Alsorelated : ദേശീയ ഗാനത്തിനിടയിൽ ഈറനണിഞ്ഞ് മുഹമ്മദ് സിറാജ്, സിറാജിനെ പുകഴ്ത്തി പ്രമുഖർ

പിടിയിൽ നിന്നും രക്ഷപ്പെട്ട ഇയാൾ തുർക്കിയിലേക്ക് കടക്കാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു. കുടുംബത്തോടൊപ്പമാണ് ഇയാൾ ഭീകര പ്രവർത്തനത്തിനായുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നത്. തായ്ലാൻ്റ് വഴി തുർക്കിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വീണ്ടും പിടിയിലാകുകയായിരുന്നു.

Also related: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണ ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളും

ഇങ്ങനെ പിടികൂടിയവരെയെല്ലാം ഒരുമിച്ച് തായ്ലാൻ്റ് ഇന്ത്യക്ക് കൈമാറി. തീവ്രവാദ പ്രവർത്തനത്തിന് ഇന്ത്യ  വിടാൻ ഷാജഹാനെ സഹായിച്ച ചെന്നൈ സ്വദേശിയെയും എൻഐഎ പിടികൂടിയിരുന്നു. ഇയാളുടെ വിചാരണ ഡൽഹി കോടതിയിൽ തുടരുകയാണ്. 2017ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഷാജഹാനെ ഇപ്പോൾ ശിക്ഷിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button