Latest NewsNewsCrime

യുപിയിൽ 50 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പൂജാരി അറസ്റ്റിൽ

ലഖനൗ: യുപിയിലെ ബദായൂണ്‍ ജില്ലയില്‍ 50-കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രധാന പ്രതിയായ ക്ഷേത്ര പൂജാരിയെ പോലീസ്‌ അറസ്റ്റ് ചെയ്തിരിക്കുന്നു. ഒളിവിലായിരുന്ന പ്രതിയെ സമീപ ഗ്രാമത്തില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ടോടെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. തന്റെ അനുയായികളിലൊരാളുടെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു പൂജാരിയായ സത്യാനന്ദ്.കേസില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്യുകയുണ്ടായി.

അങ്കണവാടി വര്‍ക്കറായ 50 വയസുള്ള സ്ത്രീ വൈകീട്ട് ആറോടെ സ്വന്തം ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പോയപ്പോഴാണ് ഞായറാഴ്ച ആക്രമണത്തിന് ഇരയാകുന്നത്. ക്ഷേത്രത്തില്‍ പോയ സ്ത്രീ മണിക്കൂറുകള്‍ കഴിഞ്ഞും തിരിച്ചു വരാഞ്ഞതോടെ ബന്ധുക്കള്‍ സഹായം തേടി പോലീസ് സ്റ്റേഷനില്‍ എത്തുകയുണ്ടായി. എന്നാല്‍ പോലീസ് അവരെ തിരിച്ചയ്ക്കുകയാണ് ചെയ്തത്. രാത്രി 11.30 ഓടെ മൂന്നുപേര്‍ സ്ത്രീയെ അവരുടെ വീടിനടുത്ത് ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു. ക്ഷേത്രത്തിലെ പൂജാരി ബാബ സത്യാനന്ദ്, ശിഷ്യനായ വേദ്റാം, ഡ്രൈവര്‍ ജസ്പാല്‍ എന്നിവരാണ് പ്രതികള്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button