KeralaLatest NewsNews

സിസ്റ്റര്‍ അഭയ പല പുരുഷന്‍മാരാല്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു

കിണറ്റില്‍ വീണത് കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ : ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍

കൊച്ചി : സിസ്റ്റര്‍ അഭയയെ കരിവാരി തേച്ച് കുറ്റവാളികളായ തോമസ് കോട്ടൂരിനേയും സ്‌റ്റെഫിയേയും പരിശുദ്ധരാക്കി സഭയും വികാരികളും. കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയെ വ്യക്തിഹത്യ നടത്തിയിരിക്കുന്നത് ധ്യാനഗുരുവും മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനുമായ ഫാദര്‍ മാത്യു നായ്ക്കംപറമ്പിലാണ്. അഭയയെ ആരും കൊന്നതല്ലെന്നും, കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നും ഒരു വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ മനസിലാക്കിയെന്നാണ് ഫാദര്‍ മാത്യു നായ്ക്കംപറമ്പിലിന്റെ വാദം. ചെറുപ്പത്തില്‍ പല പുരുഷന്‍മാരാല്‍ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് സിസ്റ്റര്‍ അഭയയെന്ന രീതിയില്‍ ലൈംഗിക അധിക്ഷേപവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശവും പ്രസംഗത്തിലുണ്ട്.

Read Also : സ്വർണവില കുത്തനെ ഇടിയുന്നു; കാരണം കൊവിഡ് വാക്സിൻ, ഇനിയും വില താഴും

വിദേശിയായ ഒരു കന്യാസ്ത്രീയോട് സ്വപ്നത്തില്‍ അഭയയുടെ ആത്മാവ് പറഞ്ഞതാണ് ഇതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. സിസ്റ്റര്‍ അഭയക്കെതിരെ നിന്ദ്യമായ പരാമര്‍ശം നടത്തിയ നായ്ക്കംപറമ്പിലിനെതിരെ കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്. കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ശ്രമമമാണ് നുണപ്രചരണമെന്ന് ജോമോന്‍ പുത്തന്‍ പുരക്കല്‍.

‘അഭയ കേസിലെ പ്രതികളെ രക്ഷപെടുത്താന്‍ വേണ്ടി ന്യായികരണ തൊഴിലാളികള്‍ ആയിട്ടുള്ള ചിലര്‍ നുണ ഫാക്ടറി നിര്‍മിക്കുന്നവരാണ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ:മാത്യു നായ്ക്കംപറമ്പില്‍ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോ’, ജോമോന്‍ പുത്തന്‍ പുരക്കല്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button