KeralaLatest NewsNews

ഭര്‍ത്താവിന്റെ അവിഹിത ബന്ധം പിടികൂടിയ ഭാര്യയെ കാണ്മാനില്ല

കോട്ടയം: ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തിയ യുവതിയെ കാണാനില്ലെന്നു പരാതി. ഓണംതുരുത്ത് സ്വദേശിനി മഞ്ജു സെബാസ്റ്റ്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. മഞ്ജുവിന്റെ ഭര്‍ത്താവ് സെബാസ്റ്റ്യനും കടുത്തുരുത്തി സ്വദേശിയായ ശാലിനി എന്ന സ്ത്രീയുമായി നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നു. ഇതിനെതിരെ മഞ്ജു സമീപിച്ചിരുന്നു.

Read Also : കാമുകനെ വിവാഹം കഴിക്കാൻ ഇസ്ലാം മതം സ്വീകരിച്ച 18 കാരിയെ ഭർതൃ പിതാവ് പീഡിപ്പിച്ചതായി പരാതി

അന്ന് ഏറ്റുമാനൂര്‍ പൊലീസ് പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ അതിനുശേഷവും സെബാസ്റ്റ്യനും ശാലിനിയും തമ്മില്‍ അടുപ്പം തുടര്‍ന്നതോടെ വീണ്ടും പ്രശ്‌നമായി. കടുത്തുരുത്തി വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ റീഡറുടെ താല്‍ക്കാലിക തസ്തികയില്‍ ജോലി ചെയ്യുകയാണ് മഞ്ജു. ജോലിയുടെ ഭാഗമായി ശാലിനിയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. തുടര്‍ന്ന് മഞ്ജു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കമ്പി വടി കൊണ്ട് ശാലിനി മഞ്ജുവിനെ ആക്രമിച്ചെന്ന് സഹോദരന്‍ മഹേഷ് വ്യക്തമാക്കി. പൊലീസിനെതിരെ ഗുരുതര ആരോപണം.

തന്നെ ശാലിനി ആക്രമിച്ചതായി മഞ്ജു കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ഇന്നലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സി ഐ ഗോപകുമാര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചക്കിടെ സി.ഐ ഗോപകുമാര്‍ മഞ്ജുവിനെ അപമാനിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മഞ്ജുവിന്റെ കഴിവുകേട് കൊണ്ടാണ് ഭര്‍ത്താവ് മറ്റൊരു ബന്ധത്തിന് പോയതെന്ന് സി ഐ എല്ലാവരുടെയും മുന്നില്‍ വെച്ച് പറഞ്ഞത് മഞ്ജുവിനെ വിഷമത്തിലാക്കിയെന്ന് സഹോദരന്‍ മഹേഷ് പറയുന്നു.

ഇതിനെ തുടര്‍ന്ന് മഞ്ജു പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ശേഷമാണ് ഇറങ്ങി ഓടിയതെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബസില്‍ കയറി എവിടേക്കോ പോയെന്നും ബന്ധുക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button