KeralaLatest NewsNews

ആതിരയുടെ മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്; ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ലെന്നു വീട്ടുകാർ

കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്

തിരുവനന്തപുരം: കല്ലമ്പലത്ത് ഇരുപത്തി നാലുകാരിയായ നവവധുവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം. കഴുത്തിലെ ആഴത്തിലുള്ള മുറിവ് മരണകാരണമായി എന്നാണ് ആതിരയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടിവലിയുടെയോ ബലപ്രയോ​ഗത്തിന്റെയോ ലക്ഷണങ്ങളില്ലെന്നാണ് സൂചന.

ആതിരയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ച് രംഗത്തെത്തി. കുളിമുറിയിലാണ് ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്ബുകളും മുറിക്കാനാകില്ലെന്നാണ് മരിച്ച ആതിരയുടെ ഭര്‍തൃപിതാവ് ചൂണ്ടിക്കാട്ടുന്നത്. ആതിര ആത്മഹത്യ ചെയ്യാന്‍ വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കസ്റ്റഡിയിലെടുത്ത യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് വിട്ടയച്ചു.

read also:പിണറായിയെ തീര്‍ച്ചയായും കാണണം. വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും; ബര്‍ലിന്‍ കുഞ്ഞനന്തന്‍

 ഒന്നര മാസം മുന്‍പായിരുന്നു വിവാഹം. കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്. കയ്യിലെ ഞരമ്ബും മുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button