KeralaLatest NewsNews

കഴിഞ്ഞ 5 വര്‍ഷത്തിനിടെ കേരളം കൂപ്പുകുത്തിയത് 70 ശതമാനം കടക്കെണിയിലേയ്ക്ക്

 

തിരുവനന്തപുരം: കഴിഞ്ഞ 5 വര്‍ഷത്തിനിടെ കേരളം കൂപ്പുകുത്തിയത് 70 ശതമാനം കടക്കെണിയിലേയ്ക്ക് . സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 70 ശതമാനം വര്‍ധിച്ചെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. സഞ്ചിത നിധിയിലെ ബാധ്യതകളും പൊതു കണക്കിലെ ബാധ്യതകളും ഉള്‍പ്പെട്ടതാണ് സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത. 2014-15 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്കാക്കിയിരിക്കുന്നത്.

Read Also : നിസാരമായ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത് , കാന്‍സറിന്റെ തുടക്കമാകാം

വിപണി വായ്പ, കേന്ദ്രത്തില്‍ നിന്നുള്ള കടം, മറ്റു വായ്പകള്‍ എന്നിവയാണ് സഞ്ചിത നിധിയിലുള്‍പ്പെടുന്ന ബാധ്യതകള്‍. ലഘുനിക്ഷേപങ്ങള്‍, പിഎഫ്, പലിശയുള്ള വായ്പകള്‍, പലിശരഹിത ബാധ്യതകള്‍ എന്നിവയാണ് പൊതുകണക്കില്‍ ഉള്‍പ്പെടുന്നത്. ഈ ഇനത്തില്‍ കോടികളുടെ ബാധ്യതയാണ് സര്‍ക്കാരിനുള്ളത്.

എന്നാല്‍ ദുരന്ത നിവാരണത്താനായി തയ്യാറാക്കിയിട്ടുള്ള സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ മിച്ചം ലഭിച്ചതുക കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button