Latest NewsNewsIndia

അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈന നിർമ്മാണം നടത്തുന്നതിന് ഉത്തരവാദി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ബിജെപി

ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈന നിർമ്മാണം നടത്തുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ബിജെപി. അരുണാചലിലെ ബിജെപി എംപി താപിർ ഗാവോയാണ് കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

Read Also : നടി കങ്കണ റനൗട്ടിന്റെ ട്വിറ്റർ ‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേർ‍പ്പെടുത്തിയതായി റിപ്പോർട്ട്

സുംദൊരോങ് താഴ്‌വര ചൈന കൈയ്യേറിയപ്പോൾ ഇന്ത്യൻ സൈന്യം നടപടിയ്ക്ക് തയ്യാറായിരുന്നു. എന്നാൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈന്യത്തെ തടഞ്ഞു. ഈ മേഖലകളിൽ 1980കൾ മുതൽ ചൈന റോഡ് നിർമ്മാണം നടത്തുന്നുണ്ട്. ഇവിടെ ഗ്രാമം നിർമ്മിക്കുന്നു എന്നത് പുതിയ വാർത്തയല്ലെന്നും ഉത്തരവാദി കോൺഗ്രസാണെന്നും ഗാവോ വ്യക്തമാക്കി.

ചൈന നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച കാലത്ത് അതിർത്തിയിൽ റോഡ് നിർമ്മാണം നടത്താൻ കോൺഗ്രസ് സർക്കാർ തയ്യാറായില്ല. ഈ ഒരു കാരണത്താൽ മാത്രം ഇന്ത്യയ്ക്ക് അന്ന് 3-4 കിലോ മീറ്റർ ഭൂമിയാണ് നഷ്ടമായത്. എന്നാൽ, നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ അതിർത്തി വരെ രണ്ടുവരി പാത നിർമ്മിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button