NattuvarthaLatest NewsNews

ഭര്‍ത്താവ് ഏഴുപതിലേറെ മോഷണ കേസുകളില്‍ പ്രതി;’പട്ടാഭിരാമ’നിലെ നടി വിജയലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴ: സിനിമകളിൽ ചെറു വേഷങ്ങൾ അവതരിപ്പിച്ചു ശ്രദ്ധ നേടിയ വിജയലക്ഷ്മിയുടെ ആത്മഹത്യയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തിലാണ് വിജയലക്ഷ്മി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

യുവതി മരിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം സഹിക്കാനാകാതെയെന്നു ബന്ധുക്കള്‍. പച്ചക്കാട് അമ്ബാടിയില്‍ പ്രദീപിന്റെ ഭാര്യയായ വിജയലക്ഷ്മി കുടുംബവീട്ടില്‍ നിന്ന് പലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് എന്നു പറഞ്ഞ് ഇറങ്ങി. അതിനു ശേഷം വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

read also:കമിതാക്കളെന്ന് സംശയിക്കുന്ന യുവതിയും യുവാവും ലോഡ്‌ജ്‌ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ

ക്ഷേത്രത്തിലേക്ക് പോയ വിജയലക്ഷ്മിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്കു സമീപത്തു നിന്നു കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് പ്രദീപ് ഏഴുപതിലേറെ മോഷണ കേസുകളില്‍ പ്രതിയായത് വിജയലക്ഷ്മിയെ ഏറെ മനോ വിഷമത്തിലാക്കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മോഷണത്തിനിടെ നടത്തിയ കൊലപാതകത്തിലും പ്രദീപ് ജയിലിലായി. മുൻപ് വിദേശത്തായിരുന്ന പ്രദീപ് അവിടെയും ജയിൽ ശിക്ഷ അനുവഭവിച്ചിരുന്നു. ഇതെല്ലാം യുവതിയെ മാനസികമായി തകർത്തുവെന്നും കുടുംബക്കാർപറയുന്നു.

പട്ടാഭിരാമന്‍ എന്ന സിനിമയില്‍ ജസീക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിജയലക്ഷ്മി മറ്റു ചില ചിത്രങ്ങളിലും ചെറുവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button