ഹൈന്ദവ സമൂഹത്തേയും അവരുടെ വിശ്വാസത്തേയും അവഹേളിച്ച വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. വിവാദപ്രസംഗം നടത്തിയിട്ട് മൂന്ന് ദിവസമായിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാതെ മഹാരാഷ്ട്ര പൊലീസ് ഇയാളെ സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
48 മണിക്കൂറിനകം ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ബി.ജെ.പി. ഹൈന്ദവ വിശ്വാസികള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് ഉസ്മാനിക്കെതിരെ ബി.ജെ.പി പറയുന്നത്. ഭാരതീയ ജനത യുവ മോര്‍ച്ച നേതാക്കള്‍ ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Also Read:അലി അക്ബറിൻ്റെ സിനിമ വിലക്കിയാൽ ആഷിക്ക് അബുവിന്റെ സിനിമയും തിയേറ്റർ കാണില്ല ; സന്ദീപ് വാര്യർ
ശനിയാഴ്ച പുണെയില്‍ വെച്ച് നടന്ന എല്‍ഗാര്‍ പരിഷത്ത് കോണ്‍ക്ലേവിലെ പ്രസംഗത്തിനിടെയാണ് ഷര്‍ജീല്‍ ഹിന്ദുക്കളെ അപമാനിച്ചത്. ഹിന്ദു സമൂഹത്തെ ഒന്നടങ്കം അവഹേളിച്ചിട്ടും പൊലീസ് ഇയാളെ സംരക്ഷിക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തെരുവിലറങ്ങി പ്രതിഷേധിക്കും -ബി.ജെ.പി എം.എല്‍.എ രാം കദം പറഞ്ഞു.
കോണ്‍ക്ലേവിനിടെ നടന്ന പ്രസംഗം പരിശോധിക്കുകയാണെന്നും ആക്ഷേപകരമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഭീമ -കൊേറഗാവ് ശൗര്യ ദിന്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
Post Your Comments