Latest NewsNewsIndia

അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള പുതുക്കിയ കോവിഡ് മാര്‍ഗരേഖ അറിയാം

ഫെബ്രുവരി 23 മുതലാണ് പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരിക

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള പുതുക്കിയ യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ബ്രിട്ടന്‍, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ ഒഴികെയുള്ള യാത്രക്കാര്‍ക്കാണ് പുതിയ നിര്‍ദ്ദേശം ബാധകമാകുക. ഫെബ്രുവരി 23 മുതലാണ് പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരിക.

ഇന്ത്യയിലേക്ക് വരുന്നവര്‍, സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കൂടാതെ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്ലോഡ് ചെയ്യുന്നതെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി പരിഗണിച്ചേക്കും. യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികര്‍ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി അറിയിക്കണം. ഇവിടെ നിന്നുള്ള യാത്രക്കാര്‍ നെഗറ്റീവ് ആണെങ്കിലും 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. ബന്ധുക്കളുടെ മരണത്തെ തുടര്‍ന്ന് യാത്ര ചെയ്യുന്നവര്‍ക്ക് മാര്‍ഗരേഖയില്‍ ഇളവുണ്ട്.

ബ്രിട്ടന്‍, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്നവര്‍, രാജ്യത്ത് എത്തിയതിനു ശേഷം സ്വന്തം ചിലവില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണം. ഇത് നിര്‍ബന്ധമാണ്. സൗത്ത് ആഫ്രിക്കയില്‍ നിന്നും ബ്രസീലില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍, ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടും. അതേസമയം, ബ്രിട്ടന്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button