Latest NewsNewsIndiaEntertainmentNews Story

ദൃശ്യം മോഡൽ’ ഹിന്ദിയിലും നടപ്പാക്കി ഡോക്ടർ

മധ്യപ്രദേശിൽ യുവതിയെ കൊന്ന് കുഴിച്ചിട്ടു: ഒടുവിൽ പിടിയിൽ


ഭോപ്പാൽ : സിനിമയുടെ കഥ ജീവിതത്തിൽ പകർത്തിയതുപോലെയായിരുന്നു ഈ സംഭവം. ദൃശ്യം സിനിമക്ക് ജീവിതവുമായി പൊരുത്തമുണ്ടോന്നറിയാൻ മധ്യപ്രദേശിലെ ഒരു കൊലപാതകസംഭവമറിഞ്ഞാൽ ഞെട്ടരുത്.

യുവതിയെ കൊന്നു കുഴിച്ചുമൂടിയ യുവഡോക്ടർ അറസ്റ്റിലായി. മധ്യപ്രദേശിലെ സാത്‌ന ജില്ലയിൽ ദന്തഡോക്ടറായ അഷുതോഷ് ത്രിപാഠിയെയാണ് സാത്‌ന പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ക്ലീനിക്കിലെ ജീവനക്കാരിയായിരുന്ന വിബ കെവാത്തിനെ(24)യാണ് രണ്ടുമാസം മുമ്പ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. സംഭവത്തിൽ പോലീസിനെയും നാട്ടുകാരെയും കബളിപ്പിക്കാൻ ദൃശ്യം സിനിമയിലേതിന് സമാനമായ കാര്യങ്ങളും ഇയാൾ ചെയ്തു.

ഡിസംബർ 14നാണ് വിബ കെവാത്തിനെ കാണാതാവുന്നത്. രാവിലെ ജോലിക്കായി ക്ലീനിക്കിലേക്ക് പോയ യുവതി വീട്ടിൽ തിരിച്ചെത്തിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. ക്ലീനിക്ക് ഉടമയായ അഷുതോഷിനോട് കാര്യം തിരക്കിയെങ്കിലും യുവതിയുടെ മാതാപിതാക്കളെ ഇയാൾ തെറ്റിദ്ധരിപ്പിച്ചു. വിബയ്ക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ താത്പര്യമല്ലെന്നും അവർ ഒറ്റക്കുജീവിതം ആരംഭിച്ചിച്ചെന്നുമാണ് ഇയാൾ മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് യുവതിയെ ഫോണിലൂടെയും മറ്റും ബന്ധപ്പെടാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല.

Read Also : ഭീമ കോറേഗാവ് കേസിൽ വരവര റാവുവിന് ജാമ്യം

യുവതി ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് വിശ്വസിച്ച കുടുംബം ആദ്യനാളുകളിൽ പോലീസിലും പരാതി നല്കിയില്ല. പിന്നീട് സംശയം വർധിച്ചതോടെ ഫേബ്രുവരി ഒന്നിന് പോലീസിൽ പരാതി നല്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസാദ്യം അഷുതോഷിനെ ചോദ്യം ചെയ്‌തെങ്കിലും യുവതിയെക്കുറിച്ച് തനിക്കൊന്നുമിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി.എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം ബലപ്പെട്ടതോടെ പോലീസ് രഹസ്യമായി അന്വേഷണം തുടർന്നു. ഡിസംബർ 14ന് ഡോക്ടർ അഷുതോഷിന്റെയും വിബയുടേയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഒരേ സ്ഥലത്തായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

വിബയും താനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും വിബ വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് കൊലപാതകം നടത്തിയതെന്നും ഡോക്ടർ മൊഴി നല്കി. ഡിസംബർ 14ന് വിവാഹകാര്യത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അഷുതോട് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേടം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടു. ഇതിന് മുന്നോടിയായി ഒരു നായയുടെ ജഡവും ഇയാൾ സംഘടിപ്പിച്ചിരുന്നു. നായയെ കുഴിച്ചിടാനെന്ന് പറഞ്ഞ് ചില തൊഴിലാളികളെ സംഘടിപ്പിച്ച് കുഴിയെടുത്തു. ഇവർ പോയശേഷം യുവതിയുടെ മൃതദേഹം പറമ്പിലെത്തിക്കുകയും ആദ്യം കുഴിച്ചിടുകയും ചെയ്തു. ഇതിനുമുകളിലായി കളിമണ്ണടക്കം ഇട്ടശഷം നായയുടെ ജഡവും കുഴിച്ചിട്ടു. ദിവസങ്ങൾക്ക് ശേഷം ആർക്കെങ്കിലും സംശയം തോന്നിയാലോ ദുർഗന്ധം വമിച്ചാലോ നായയെ കുഴിച്ചിട്ടത് കാരണമാണെന്ന് വിശ്വസിപ്പിക്കാനായിരുന്നു ഈ നീക്കം.  ദൃശ്യം സിനിമയിൽ മോഹൻലാൽ പശുക്കിടാവിനെകുഴിച്ചിട്ടതിന് സമാനമായി ആളുകൾേയും പോലിസിനേയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇങ്ങിനെ ചെയ്തത്.

അതേസമയം, യുവ ഡോക്ടർ ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്തതെന്ന് പോലിസ് വിശ്വസിക്കുന്നില്ല. നായയുടെ ജഡം സംഘടിപ്പിച്ചു നല്കിയവരെക്കുറിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽപേർക്ക് പങ്കുണ്ടോ എന്നറിയാൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് സാത്‌ന പൊലീസ് സൂപ്രണ്ട് ധരംവീർ സിംഗ്യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button