KeralaLatest NewsNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ടുപേർക്കെതിരെ കേസ്

കോഴിക്കോട്: മുക്കത്ത് 13കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ടുപേര്‍ കുറ്റക്കാരെന്ന് കോഴിക്കോട് പ്രത്യേക കോടതി അറിയിക്കുകയുണ്ടായി. സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. എട്ടാം പ്രതിയേയും പത്താം പ്രതിയേയും കോടതി വെറുതെ വിട്ടു. ഇനി അഞ്ചുപ്രതികളെ കൂടി കണ്ടെത്താനുണ്ട്.

13വയസുകാരിയെ രണ്ടാനച്ഛന്‍ അമ്മയുടെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച് നിരവധി പേര്‍ക്ക് കാഴ്ചവെച്ചു എന്നതാണ് കേസുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനും വ്യഭിചാരത്തിന് വിറ്റത്തിനും ബലാത്സംഗത്തിനും ഇന്ത്യന്‍ ശിക്ഷാനിയമം 366 എ, 372, 373, 376 തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് 10 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.

മാതാപിതാക്കള്‍ വിവാഹമോചനം നടത്തിയതിനാല്‍ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് ഇരുവരും 2007 -08 കാലത്ത് കോഴിക്കോട്, ഊട്ടി, ഗുണ്ടല്‍പേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളില്‍ വീട്ടിലും ഹോട്ടലുകളിലുമായി പലര്‍ക്കായി പണത്തിനു വേണ്ടി കാഴ്ചവെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസുള്ളത്. പീഡനം സഹിക്കാനാവാതെ പിതാവിന് അടുത്തെത്തിയ കുട്ടിയെ അദ്ദേഹം കോഴിക്കോട് അന്വേഷി ഷോര്‍ട്ട് സ്‌റ്റേ ഹോമിലെത്തിക്കുകയായിരുന്നു ഉണ്ടായത്. കുട്ടി ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതി മുക്കം പൊലീസിന് കൈമാറി. തുടര്‍ന്ന് നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള മഹിള സമഖ്യയുടെയും നിര്‍ഭയയുടെയും സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുട്ടി അവിടെനിന്നെത്തിയാണ് കോടതിയില്‍ മൊഴി നല്കുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button