Latest NewsNewsIndia

14 കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

പീഡനങ്ങൾ തുടർക്കഥകളാവുകയാണ് ഇന്ത്യയിൽ. ദാഹിച്ചെത്തിയ 14കാരിയെ വീട്ടിനകത്ത് കയറ്റി 22കാരന്‍ പീഡിപ്പിച്ച്‌ കൊന്നു. മൃതദേഹം കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഒടുവില്‍ പതിനാലുകാരിയുടെ മരണം കൊലപാതകമെന്ന് കണ്ടത്തിയിരിക്കുകയാണ് .
പതിനാലു വയസ്സോളം പ്രായമുള്ള പെൺകുട്ടി അമ്മയ്ക്കും സഹോദരിക്കും ഒപ്പം വയലില്‍ പണിയെടുക്കുകയായിരുന്നു .ഇതിനിടയില്‍ പെണ്‍കുട്ടി വെള്ളം കുടിക്കാന്‍ പോകുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് വെളിപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറിലാണ് വീണ്ടും രാജ്യത്തെ നടുക്കുന്ന ഈ കൃത്യം അരങ്ങേറിയത് ആറ് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. അന്വേഷണത്തിനൊടുവില്‍ 14കാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു .പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Also Read:പോളിംങ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരാകാന്‍ അവസരം

പ്രതി 22 വയസുള്ള ഹരീന്ദ്രയെയാണ് കൃത്യത്തിന്റെ പേരിൽ ഷിംലയില്‍ നിന്നും പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി 25 ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം വയലില്‍ പണിയെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ജോലിക്കിടെ വെള്ളം കുടിക്കാനായി അയല്‍വീട്ടിലേക്ക് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി വെള്ളം കുടിക്കാനായി പോയ വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും മദ്യപിച്ച യുവാവിനെ മാത്രമാണ് അവിടെ കണ്ടെത്തിയത്. ഫെബ്രുവരി ഇരുപത്തിയെട്ടിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നതിനിടെ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button