KeralaLatest NewsNews

ബിനീഷ് കോടിയേരിക്ക് വീണ്ടും കുരുക്ക്, ഐ ഫോണ്‍ സംബന്ധിച്ച് ബിനീഷുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍

തിരുവനന്തപുരം: മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിച്ച കേസുകളില്‍ ബെംഗളൂരു ജയിലില്‍ കഴിയുന്ന ബിനീഷിന് വീണ്ടും കുരുക്ക് മുറുകുന്നു. സ്വപ്ന സുരേഷിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച ആറ് ഐ ഫോണുകളില്‍ ഒരെണ്ണം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ കസ്റ്റംസും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യാനൊരുങ്ങുന്നു.

Read Also : അമിത് ഷാ പരാമർശിച്ചത് ബാലഭാസ്കറിന്റെ മരണമോ? അന്വേഷണം നടക്കുകയാണെന്ന് കെ.സുരേന്ദ്രൻ

കോടിയേരിയുടെ ഭാര്യ വിനോദിനി ഇതേ ഫോണ്‍ ഉപയോഗിച്ചിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാളെ കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. അതിനിടെയാണ് ബിനീഷിനെ ചോദ്യം ചെയ്യാനുള്ള നീക്കം. ഐ ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നു കോള്‍ പട്ടിക പരിശോധിച്ചതില്‍ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും ഇ.ഡിയും തീരുമാനിച്ചത്. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ഉണ്ടെന്ന് കണ്ടെത്തിയതാണ് ബിനീഷിന് കുരുക്കായത്

1.13 ലക്ഷം രൂപയുടെ ഈ ഫോണാണ് വിനോദിനി ഉപയോഗിച്ചത്. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ പ്രകാരം നടത്തിയ പരിശോധനയില്‍ ഇതില്‍ ആദ്യം ഉപയോഗിച്ചത് വിനോദിനിയുടെ പേരിലുള്ള സിം ആണെന്ന് കണ്ടെത്തി. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഫോണ്‍ സ്വിച്ച് ഓഫാകുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം മറ്റു സിമ്മുകളും ഇതില്‍ ഉപയോഗിച്ചെന്നും കസ്റ്റംസ് സൂചിപ്പിക്കുന്നു. ഇതേ ഫോണില്‍ വിനോദിനി ചെന്നൈയിലെ വിസ സ്റ്റാമ്പിംഗ് സ്ഥാപനത്തിന്റെ മേധാവിയെ വിളിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.

നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം പിടികൂടിയതിന് ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഐ ഫോണ്‍ ലഭിച്ചതെങ്ങനെ, സ്വീകരിക്കാനുള്ള കാരണം, സംശയാസ്പദമായ ഫോണ്‍വിളികള്‍, ഫോണ്‍ മറ്റാരെങ്കിലുമാണോ ഉപയോഗിച്ചത്, ആര്‍ക്കാണ് കൈമാറിയത് അടക്കമുള്ള കാര്യങ്ങളിലാകും കസ്റ്റംസ് വിനോദിനിയില്‍ നിന്ന് വ്യക്തത തേടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button