KeralaLatest NewsNews

മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; മാതാവ് കസ്റ്റഡിയിൽ

കുണ്ടറ : മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക്ക് നടത്തുന്ന പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മൂന്നരമാസം പ്രായമുള്ള മകള്‍ അനൂപയാണ് മരിച്ചത്. ബബൂലിന്റെ ഭാര്യ ദിവ്യ (25) യെ കുണ്ടറ പോലിസ് കസ്റ്റഡിയിലെടുത്തു. ദിവ്യ മാനസികരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. സംഭവസമയം ദിവ്യയും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുഞ്ഞ് കരഞ്ഞതോടെ ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി ദിവ്യ കൊലപ്പെടുത്തുകയായിരുന്നു. വൈകിട്ട് ദിവ്യയുടെ അച്ഛന്‍ ജോണി വീട്ടിലെത്തി വാതില്‍തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിവ്യ വാതില്‍തുറക്കാന്‍ തയ്യാറായില്ല. ദിവ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് ബലം പ്രയോഗിച്ച് വാതിൽ തുറന്ന് കുഞ്ഞിനെ എടുത്തു എങ്കിലും അനക്കമുണ്ടായിരുന്നില്ല. ഉടന്‍തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

Read Also : സിപിഎം നേതാവ് എന്‍ഡിഎ സ്ഥാനാർത്ഥി; മാറ്റത്തിന് തുടക്കമിട്ട് കേരളം

പ്രസവത്തെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ദിവ്യ, കുഞ്ഞിന്റെ നൂലുകെട്ടുദിവസം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് കുഞ്ഞിന്റെ സംരക്ഷണത്തിന് പിതാവ് ജോണി ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. എന്നാൽ തന്റെ അസുഖം മാറിയെന്നും ഇനി സഹായിയെ ഒഴിവാക്കണമെന്നും ദിവ്യ പറഞ്ഞതിനെ തുടർന്ന് ആഴ്ചകള്‍ക്കുമുമ്പാണ് ഇവരെ പറഞ്ഞുവിട്ടത്. കുഞ്ഞിന്റെ മൃതദേഹം കൊല്ലം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button