KeralaLatest NewsNewsCrime

‘ശ്വാസം കിട്ടാതെ കുഞ്ഞ് പിടഞ്ഞിട്ടും പിടി വിടാതെ വെള്ളത്തിൽ മുക്കിപ്പിടിച്ചു’; മൊഴി കേട്ട് വിശ്വസിക്കാനാകാതെ പൊലീസ്

സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ; മൊഴി കേട്ട് വിശ്വസിക്കാനാതെ പൊലീസ്

മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞ് കരഞ്ഞതോടെ ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി ദിവ്യ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. ദിവ്യ തന്നെയാണ് ഇത്തരത്തിൽ മൊഴി നൽകിയത്. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക്ക് നടത്തുന്ന പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മൂന്നരമാസം പ്രായമുള്ള മകള്‍ അനൂപയാണ് മരിച്ചത്. ബബൂലിന്റെ ഭാര്യ ദിവ്യ (25) യെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുഞ്ഞിനെ കുളിപ്പിക്കാനെടുത്തതായിരുന്നു ദിവ്യ. ഇതിനിടയിൽ കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞപ്പോൾ ദിവ്യയ്ക്ക് ദേഷ്യം വന്നു. കുഞ്ഞിനെ താഴെ വെച്ചിട്ട് മുറിയിലേക്ക് പോയ ദിവ്യ വീണ്ടും തിരിച്ച് വന്ന് കുഞ്ഞിനെ എടുത്ത് ബക്കറ്റിലെ വെള്ളത്തിൽ മുക്കിപ്പിടിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ കുഞ്ഞ് കാലിട്ടടിച്ചിട്ടും ദിവ്യ കുഞ്ഞിൻ്റെ ശരീരത്തുള്ള പിടി വിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദിവ്യ മാനസികരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

Also Read:ഉംറ തീർത്ഥാടന യാത്രക്കിടെയുള്ള ബന്ധം സ്വര്‍ണ-വജ്ര ഖനനത്തിലെത്തിച്ചു; 20000 കോടി രൂപയുടെ പദ്ധതിയെ കുറിച്ച് അൻവർ

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. സംഭവസമയം ദിവ്യയും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് ദിവ്യയുടെ അച്ഛന്‍ ജോണി വീട്ടിലെത്തി വാതിൽ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിവ്യ അതിനു തയ്യാറായില്ല. ദിവ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് ബലം പ്രയോഗിച്ച് വാതിൽ തുറന്ന് കുഞ്ഞിനെ എടുത്തു എങ്കിലും അനക്കമുണ്ടായിരുന്നില്ല. ഉടന്‍തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

പ്രസവത്തെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ദിവ്യ, കുഞ്ഞിന്റെ നൂലുകെട്ടുദിവസം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് കുഞ്ഞിന്റെ സംരക്ഷണത്തിന് പിതാവ് ജോണി ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. എന്നാൽ തന്റെ അസുഖം മാറിയെന്നും ഇനി സഹായിയെ ഒഴിവാക്കണമെന്നും ദിവ്യ പറഞ്ഞതിനെ തുടർന്ന് ആഴ്ചകള്‍ക്കുമുമ്പാണ് ഇവരെ പറഞ്ഞുവിട്ടത്. കുഞ്ഞിന്റെ മൃതദേഹം കൊല്ലം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button