KeralaLatest News

പി.സി. ചാക്കോ എന്‍.ഡി.എയിലേക്കോ? തീരുമാനം ഉടനെന്ന് സൂചന 

കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പുകളികളും മറ്റും ഏറെ വേദനിപ്പിച്ചു.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പിലെ ഏജന്‍റുമാരും ആശ്രിതരും മാത്രമാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടംപിടിച്ചതെന്ന് നിയമസഭ സീറ്റ് നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി പാര്‍ട്ടി വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിസി ചാക്കോയുടെ പ്രതികരണം. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പുകളികളും മറ്റും ഏറെ വേദനിപ്പിച്ചു.

പിന്നീട് സ്ഥാനാര്‍ഥിനിര്‍ണയത്തിലെ ജനാധിപത്യവിരുദ്ധ നടപടികള്‍ സഹിക്കാവുന്നതിലും അപ്പുറമായി. പലരുമായും കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. എന്നാല്‍, എല്ലാ ജനാധിപത്യമര്യാദകളും പാര്‍ട്ടിയില്‍ ലംഘിക്കപ്പെടുന്ന രീതി തുടരുകയാണ്. സീനിയര്‍ നേതാവെന്ന നിലയില്‍ ഇതൊന്നും ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയുന്നില്ല.

read also: ക്വാഡില്‍ 4 ലോകശക്തികൾ കൈകോർത്തതോടെ നെഞ്ചിടിപ്പേറി ചൈന

തന്നെപ്പോലെ ചിന്തിക്കുന്നവര്‍ പലരും പാര്‍ട്ടിയില്‍ ഉണ്ട്. അവരുടെ പ്രതിഷേധം കാണേണ്ടിവരും. ഈ സാഹചര്യത്തിലാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. എൻഡിഎ പ്രവേശനത്തെ കുറിച്ച് തള്ളുന്നില്ലെന്നും പിസി ചാക്കോ പറഞ്ഞു. നാളെ എന്ത് എന്ന കാര്യത്തില്‍ തീരുമാനം വൈകില്ല. രാഷ്ട്രീയ നിലപാട് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. വിവിധ തലങ്ങളില്‍ ചര്‍ച്ച തുടരുകയാണ് എന്നും ചാക്കോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button