Latest NewsNewsIndia

കള്ളൻ കപ്പലിൽ തന്നെ.. മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച സംഭവം; നിർണായക തെളിവുകൾ പുറത്ത്

മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വാസെ ശനിയാഴ്ച ശ്രമം നടത്തിയിരുന്നുവെങ്കിലും കോടതി അനുകൂലമായിരുന്നില്ല. കാറില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഒരു ഭീഷണി കത്തുമാണ് ഉണ്ടായിരുന്നത്.

മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആദ്യം കേസന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മുംബൈ പോലിസ് ഓഫിസര്‍ സച്ചിന്‍ വാസെയെയാണ് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) സംഘം അര്‍ധരാത്രി അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. 12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read Also: പട വെട്ടാനൊരുങ്ങി ബിജെപി; ജനനായകമാർ ഇനി കളത്തിലേക്ക്

അംബാനിയുടെ വസതിയായ ആന്റീലിയയ്ക്കു സമീപം കാര്‍മിഷേല്‍ റോഡില്‍ ഫെബ്രുവരി 25ന് സ്‌ഫോടക വസ്തു നിറച്ച സ്‌കോര്‍പിയോ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സച്ചിന്‍ വാസെയും കണ്ണിയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇദ്ദേഹം കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പങ്കുവെക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജലാറ്റിന്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ അംബാനിയുടെ വീടിനുസമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അനില്‍ ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘം മുംബൈ ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. സംഭവം ആദ്യം അന്വേഷിച്ചിരുന്നത് സച്ചിന്‍ വാസെയാണ്. പിന്നീട് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനും ശേഷം എന്‍ഐഎയ്ക്കും കൈമാറുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വാസെ ശനിയാഴ്ച ശ്രമം നടത്തിയിരുന്നുവെങ്കിലും കോടതി അനുകൂലമായിരുന്നില്ല. കാറില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഒരു ഭീഷണി കത്തുമാണ് ഉണ്ടായിരുന്നത്.

 

shortlink

Post Your Comments


Back to top button