KeralaLatest NewsNews

വീട്ടിലെ പ്രശ്നങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി

ആലപ്പുഴ: വീട്ടിലെ പ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ച് റിട്ടയേര്‍ഡ് കോളേജ് അദ്ധ്യാപികയായ വീട്ടമ്മയെ കബളിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്തു. കേസില്‍ യുവാവ് അറസ്റ്റിലായി. കുരിശുംമൂട് സ്വദേശിനിയാണു യുവാവിന്റെ തട്ടിപ്പിന് ഇരയായത്.

Read Also : ഭീകരതയോട് വിട്ടുവീഴ്ച്ചയില്ല; കശ്മീരിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു

എറണാകുളം സ്വദേശിയും പാമ്പാടി ആശാരിപ്പറമ്പില്‍ പൊന്നന്‍ സിറ്റിയില്‍ വാടകയ്ക്കു താമസിക്കുന്ന ആളുമായ നോര്‍ബിന്‍ നോബി (40) യാണ് പിടിയിലായത്. പ്രാര്‍ത്ഥനയ്ക്കു വരുന്നതിന് 13000 രൂപയും പത്തിലധികം ആളുകള്‍ പ്രാര്‍ഥനയ്‌ക്കെത്താന്‍ 30,000 രൂപയുമാണ് പ്രതി വീട്ടമ്മയുടെ കൈയില്‍ നിന്നു വാങ്ങിയത്.

ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷമായിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരം ലഭിക്കാതെ വന്നതോടെ കോളേജ് അദ്ധ്യാപികയായിരുന്ന വീട്ടമ്മ പണം തിരികെ ചോദിച്ചെങ്കിലും യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണു വീട്ടമ്മ പൊലീസിനെ സമീപിച്ചത്. പൊലീസ് നോര്‍ബിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കളര്‍കോടുള്ള ലോഡ്ജില്‍ നിന്ന് ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button