Latest NewsNewsIndia

കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനായി സ്കൂളിലെത്തിയത് ‘കാലിത്തീറ്റ’; അന്വേഷണം ആരംഭിച്ചു

പൂനെ: കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി അനുസരിച്ച് സ്കൂളിൽ എത്തിച്ച് നൽകിയത് ‘കാലിത്തീറ്റ’. ഉച്ചഭക്ഷണത്തിനായുള്ള ധാന്യത്തിന് പകര‌മാണ് കാലിത്തീറ്റ എത്തിയത്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഒരു സർക്കാർ സ്കൂളുകളിലാണ് സംഭവം. പൂനെ മുൻസിപ്പൽ കോർപ്പറേഷനാണ് സ്കൂളിൻറെ നടത്തിപ്പ് ചുമതല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നൽകണമെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ നിർദേശം. ഇതിന്റെ ചുമതല ജില്ലാഭരണകൂടത്തെയാണ് ഏൽപിച്ചിരിക്കുന്നത്. ഇതനുസരിച്ച് സ്കൂൾ നമ്പർ 58ൽ എത്തിയ ഭക്ഷ്യസാധനങ്ങളുടെ ലോഡിലാണ് കാലിത്തീറ്റ കണ്ടെത്തിയത്.

Read Also :  ഈ വർഷം അവസാനത്തോടെ 70 ശതമാനം ആളുകള്‍ക്കും വാക്‌സിൻ നൽകും; ഒമാൻ

കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി കാലിത്തീറ്റ എത്തിച്ചു നൽകിയ സംഭവം ദൗർഭാഗ്യകരമാണെന്ന് പൂനെ മേയർ മുരളീധർ മൊഹോൽ പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് തക്കശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button