Latest NewsKeralaNews

‘കമ്മ്യൂണിസ്റ്റുകാരുടെ രക്തം തിളക്കും, അകത്ത് കയറിയത് അതിക്രമിച്ച്’; ബിജെപി സ്ഥാനാർത്ഥിക്കെതിരെ മുഖ്യമന്ത്രി

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചു. നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്ക് ബിജെപി സ്ഥാനാർത്ഥി അതിക്രമിച്ച് കടന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സമാധാനപരമായ തെരഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കുകയാണ് ബിജെപി സ്ഥാനാർത്ഥിയുടെ ലക്ഷ്യം. കമ്യൂണിസ്റ്റുകാരുടെ വികാരവുമായി ബന്ധപ്പെട്ട സ്ഥലമാണ് പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം. അവിടെ അതിക്രമിച്ച് കയറി പുഷ്പങ്ങൾ വാരി എറിയുകയും മുദ്രാവാക്യം വിളിക്കുകയുമാണ് ചെയ്തത്. അത് കണ്ടാൽ കമ്യൂണിസ്റ്റുകാരുടെ രക്തം തിളക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സന്ദീപ് വാചസ്പതി നടത്തിയ പുഷ്പാര്‍ച്ചന പ്രശ്‌നമാകുന്നതെങ്ങനെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു. പാവപ്പെട്ട തൊഴിലാളികളെ കമ്യൂണിസ്റ്റ് നേതാക്കള്‍ വഞ്ചിച്ചു. നേതാക്കന്‍മാര്‍ വീട്ടിലിരുന്നു തൊഴിലാളികളെ തള്ളിവിട്ടു. വി.എസ് അച്ചുതാനന്ദന്‍ അടക്കം ആരും പങ്കെടുത്തില്ല എന്ന് ഗൗരിയമ്മ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button