Latest NewsNewsIndiaCrime

‘വിവാഹ വാഗ്ദാനം നൽകി ടീച്ചര്‍ ലൈംഗികമായി പീഡിപ്പിച്ചു’; പിന്നീട് മറ്റൊരാൾക്കൊപ്പം ബന്ധം, വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

'ടീച്ചര്‍ ലൈംഗികമായി പീഡിപ്പിച്ചു'; ആണ്‍കുട്ടി കത്തെഴുതിവെച്ച്‌ ആത്മഹത്യ ചെയ്തു

ബിലാസ്പൂര്‍: ബിലാസ്പുരിലെ ടോര്‍വയിൽ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഢിലെ ബിലാസ്പുരിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ തല്‍സമയം എത്തിയായിരുന്നു വിദ്യാര്‍ഥിയുടെ ആത്മഹത്യ. അധ്യാപികയുമായി നിരവധി തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച്‌ ബിലാസ്പുരിലെ ടോര്‍വ പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ കുറച്ചു കാലമായാണ് അധ്യാപിക 17കാരനായ വിദ്യാര്‍ഥിയോട് അടുപ്പം കാണിക്കാന്‍ തുടങ്ങിയത്. നഗ്നചിത്രങ്ങളും അശ്ലീല വീഡിയോയും നിരന്തരം അധ്യാപിക വിദ്യാര്‍ഥിക്കു അയച്ചു കൊടുക്കുമായിരുന്നു. സ്പെഷ്യല്‍ ക്ലാസ് എന്ന പേരിൽ അധ്യാപിക വിദ്യാർത്ഥിയെ വീട്ടിലേക്ക് ക്ഷണിക്കുകയും ആരുമില്ലാത്ത സമയത്ത് ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തു. പിന്നീട് പലതവണ ഇത് ആവർത്തിച്ചു. പ്രായര്‍പൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് അധ്യാപിക ആൺകുട്ടിക്ക് വാഗ്ദാനം ചെയ്തിരുന്നു.

Also Read:ഉരുളക്കിഴങ്ങിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം; മദ്ധ്യസ്ഥത വഹിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

ടീച്ചറുമായുള്ള ബന്ധത്തിൽ ആൺകുട്ടിക്കും അസ്വഭാവികതയൊന്നും തോന്നിയില്ല. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ അധ്യാപിക തന്നെ അവഗണിക്കുന്നതായി വിദ്യാർത്ഥിക്ക് തോന്നി. സ്കൂളിലെ മറ്റൊരു ജീവനക്കാരനുമായി ടീച്ചർ അടുപ്പത്തിലായതായിരുന്നു കാരണം. ഇയാളുമായി അധ്യാപിക രഹസ്യ ബന്ധം തുടങ്ങി. ഒരു ദിവസം അധ്യാപികയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥി, ഇവര്‍ തമ്മിലുള്ള ശാരീരിക ബന്ധം നേരില്‍ കണ്ടു. ഇതോടെ, ടീച്ചർ തന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥിക്ക് മനസിലായി. ഇതോടെ മാനസികമായി തകര്‍ന്ന വിദ്യാര്‍ഥി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിഷാദ അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ ആളില്ലാതിരുന്നപ്പോള്‍ മുറിയിലെ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു വിദ്യാർത്ഥി.

വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പില്‍ അധ്യാപികയുമായുള്ള ബന്ധത്തെക്കുറിച്ച്‌ വ്യക്തമായ സൂചനകളുണ്ട്. അധ്യാപിക തന്നെ വഞ്ചിച്ചുവെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് കത്ത് കണ്ടെടുത്ത പൊലീസ് വൈകാതെ അധ്യാപികയെ അറസ്റ്റു ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ അധ്യാപിക കുറ്റസമ്മതം നടത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button