KeralaLatest NewsEntertainment

‘സ്‍നേഹത്തോടെ പറഞ്ഞ വാക്കില്‍ മോശമായി ചിത്രീകരിച്ചു’, ബിഗ്‌ബോസിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്‍മി

അന്ന് മരണം നടന്നപ്പോള്‍ ഞാൻ ഇറങ്ങി പോയാല്‍ മതിയായിരുന്നു.

ബിഗ് ബോസില്‍ നിന്ന് ഇനി ആരു പുറത്തുപോകും എന്ന കാര്യത്തില്‍ പട്ടിക തയ്യാറാക്കേണ്ട ദിവസമാണ് ഇന്നലെ. ആരൊക്കെ പുറത്തുപോകണം എന്ന് നോമിനേഷൻ ചെയ്യേണ്ട ദിവസം. മത്സരാര്‍ഥികള്‍ ഓരോരുത്തരും അവരുടെ അഭിപ്രായം പറയും.മത്സരാര്‍ഥികള്‍ തന്നെ നാമനിര്‍ദേശം ചെയ്യുന്ന പേരുകളാണ് പ്രേക്ഷക വോട്ടിനായി മാറ്റുന്നത്. ബിഗ് ബോസ് ഇതിന് വേണ്ട നിര്‍ദേശങ്ങളും നല്‍കും. ഇന്ന് നോമിനേഷനില്‍ ഭാഗ്യലക്ഷ്‍മി പൊട്ടിക്കരയുന്ന രംഗവും കണ്ടു.

ഭാഗ്യലക്ഷ്‌മി കരഞ്ഞു കൊണ്ട് പറഞ്ഞത്, തന്നെ ബിഗ്‌ബോസിൽ നിന്ന് പുറത്താക്കണം എന്നാണ്. അവർ പറഞ്ഞത് ഇങ്ങനെ, “ഗെയിമിനെ തെറ്റിദ്ധരിപ്പിച്ച് മാനസികമായി തകര്‍ക്കാൻ വേണ്ടി ഭഗീരത പ്രവണത ഫിറോസ്- സജ്‍ന നടത്തുന്നു. അനൂപിനെ വന്നതുമുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ഒരമ്മയെ പോലെ തുടക്കം മുതല്‍ എന്നോട് പെരുമാറി. പിന്നീട് പോയപ്പോള്‍ എന്തെന്ന് ഞാൻ ചോദിച്ചില്ല. തിരിച്ച് വീണ്ടും വന്നപ്പോഴും ചോദിച്ചില്ല. ചേര്‍ത്തുപിടിച്ചു. എന്നാല്‍ സ്‍നേഹത്തോടു കൂടി പറഞ്ഞ ഒരു വാക്ക് അത് ലോകത്തിന് മുന്നില്‍ വളരെ മോശമായിട്ട് എന്നെ ചിത്രീകരിച്ചു.”

“ഞാൻ അങ്ങനെ ഒരാളല്ല. വ്യക്തിപരമായിട്ട് ഒരു കാര്യം കൂടി പറയാൻ എനിക്ക് അനുവാദം തരണം. ഞാൻ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല ഇവിടെ. എനിക്ക് ഈ ഗെയിം മനസിലായി. പക്ഷേ എനിക്ക് അറിയില്ല. എനിക്ക് കളിക്കാൻ പറ്റില്ല. എന്നെ വിട്ടേക്ക്, ഞാനങ്ങനെ പിന്നില്‍ നിന്ന് കുത്തുന്ന ആളല്ല. എന്റെ മോന്റെ മുഖമുള്ള ഒരു പയ്യനെന്ന് സ്‍നേഹിച്ചിട്ട്, അവന് ഗെയിം കളിക്കാൻ വേണ്ടി, സായ് വിഷ്‍ണു എത്ര മോശമായിട്ട് ആണ് എന്നെ ഇൻസല്‍ട്ട് ചെയ്‍തത്. ഇതിനേക്കാള്‍ ഒരുപാട് കടന്നുവന്നവളാണ് ഞാൻ. ഒരുപാട്. അതിനൊക്കെയൊരു എന്റെ ഉള്ളില്‍ ഒരു വാശിയുണ്ടായിരുന്നു.”

“കാരണം എന്റെ മുന്നില്‍ നിന്നാണ് അവര്‍ എന്നോട് കളിച്ചത്. എന്റെ മുഖത്തിന് നേരെ നിന്ന് കുത്താൻ പോകുവാണ് എന്ന് പറഞ്ഞിട്ട് കുത്തിയവരോടാണ് ഞാൻ പോരാടിയത്. എന്റെ പിന്നില്‍വന്ന് ചേച്ചിയെന്നൊക്കെ വിളിച്ചു ആരും കുത്തിയിട്ടില്ല. പക്ഷേ ഇവിടെ അതാണ് നടക്കുന്നത്. എനിക്ക് ഒരുപാട് അപേക്ഷയുണ്ട്. അന്ന് മരണം നടന്നപ്പോള്‍ ഞാൻ ഇറങ്ങി പോയാല്‍ മതിയായിരുന്നു. പ്ലീസ് എന്റെ ഒരു അപേക്ഷയാണ്. നില്‍ക്കുന്നവര്‍ക്ക് എതിരെയാണ് പോരാടിയത്. ഞാൻ സറണ്ടര്‍ ആയി. എന്നെ വിട്ടേക്കൂ. ‘
ഇങ്ങനെ പറഞ്ഞ ശേഷം ഭാഗ്യലക്ഷ്‌മി പൊട്ടിക്കരയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button