KeralaNattuvarthaLatest NewsNews

‘കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിയത്’; നരേന്ദ്ര മോദി

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിക്കളഞ്ഞതാണെന്നും, അത് കാട്ടുതീപോലെ എല്ലാവരെയും വിഴുങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോന്നിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇടത്- വലത് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യവും, ദുരഭിമാനവുമാണ്. കുടുംബാധിപത്യം കൊണ്ടുവരാനാണ് ഇക്കൂട്ടരുടെ ശ്രമം. ഭരണത്തില്‍ അടിമുടി അഴിമതിയാണ്. പണമുണ്ടാക്കുന്ന കാര്യത്തിലും അഴിമതിയിലും ഇരുമുന്നണികളും തമ്മില്‍ മത്സരമുണ്ട്’.

അധികാരത്തിനായി ഇരുമുന്നണികളും വര്‍ഗീയ ശക്തികളോട് കൂട്ടുകൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷം എന്‍.ഡി.എയ്ക്ക് അനുകൂലമായി കഴിഞ്ഞു. ഇ.ശ്രീധരന്‍റെ വരവോടെ കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകും. നാടിന്‍റെ സംസ്കാരത്തെ ഇല്ലാതാക്കാന്‍ ബി.ജെ.പി അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കേരളത്തിന്‍റെ സാംസ്കാരിക തനിമ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും പുഷ്പങ്ങള്‍ നല്‍കി സ്വീകരിക്കേണ്ട അയ്യപ്പഭക്തരെ ലാത്തികൊണ്ടാണ് സര്‍ക്കാര്‍ എതിരേറ്റതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button