Latest NewsNews

യുവാവിന്റെ മൃതദ്ദേഹത്തിന്റെ ഒരു ഭാഗം ഫ്രിഡ്ജിനുള്ളിൽ

ഹൈദരാബാദിലെ ബൊര്‍ബാനഡയില്‍ യുവാവിനെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കാര്‍മിക നഗര്‍ സ്വദേശി മുഹമ്മദ് സിദ്ദീഖ് അഹമ്മദ് (38) എന്നയാളെയാണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തയ്യല്‍ തൊഴിലാളിയാണ് സിദ്ദീഖ് അഹമ്മദ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ അടുക്കളിയിലുള്ള ഫ്രിഡ്ജിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം വാടകയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഭാര്യയും മക്കളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. ഇവര്‍ ശ്രീറാം നഗറിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച സിദ്ദീഖ് അഹമ്മദിന്റെ വീട്ടുട പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സിദ്ദീഖ് അഹമ്മദിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നും ദുരൂഹതയുണ്ടെന്നും പറഞ്ഞായിരുന്നു വീട്ടുടമ പൊലീസിനെ വിളിച്ചത്. പൊലീസ് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.

Also Read:മോദി ഹിന്ദുവാണ്, വിശ്വാസിയാണ്; ശരണം വിളിച്ചതിന് പ്രധാനമന്ത്രിക്കെതിരെ പരാതി നൽകിയവർക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

സിദ്ദീഖിന്റെ തലയില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അടിയേറ്റതായി എസിപി എം സുദര്‍ശനന്‍ വ്യക്തമാക്കി. പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച്‌, സിദ്ദീഖിനെ അജ്ഞാതനായ അക്രമി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ തലയില്‍ അടിച്ച്‌ കൊല്ലുകയും ഇതിനു ശേഷം വീട് പുറത്ത് നിന്ന് പൂട്ടി കടന്നുകളയും ചെയ്തെന്നാണ്.
സിദ്ദീഖിന്റെ വീട്ടില്‍ പൊലീസ് എത്തുമ്ബോള്‍ മൃതദേഹം രണ്ട് കഷ്ണമാക്കിയ നിലയിലായിരുന്നു. തലയുള്‍പ്പെടെയുള്ള ശരീരത്തിന്റെ മുകള്‍ ഭാഗം ഫ്രിഡ്ജിനകത്തായിരുന്നു കണ്ടെത്തിയത്. തുണി ഉപയോഗിച്ച്‌ മുഖം കെട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സിദ്ദീഖ് വ്യാഴാഴ്ച്ച രാത്രി 12:13 ന് വീട്ടിനുള്ളില്‍ കയറിപ്പോകുന്നത് കാണാം. പിന്നീട് ഇയാള്‍ പുറത്ത് ഇറങ്ങിയിട്ടില്ല. ഇതിന് ശേഷമാകാം കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. രാവിലെ 5 മണിയോടെ ഒരാള്‍ സിദ്ദീഖിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതും കാണാം. ഇയാളായിരിക്കാം കൊലപാതകം നടത്തിയത് എന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button