KeralaLatest NewsNews

വൈഗയെ കൊലപ്പെടുത്തി സനു മോഹന്‍ വിദേശത്തേയ്ക്ക് കടന്നിരിക്കാമെന്ന് സംശയം, ഇയാള്‍ക്ക് വേണ്ടി രാജ്യവ്യാപകമായി തെരച്ചില്‍

കാക്കനാട്: 13 വയസ്സുകാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് ലഭിച്ചെങ്കിലും പിതാവ് സനു മോഹന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സനു മോഹനെയും വൈഗയെയും കാണാതാവുന്നത് മാര്‍ച്ച് 21-ന് രാത്രിയാണ്. പിറ്റേ ദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തുകയും സനുവും സഞ്ചരിച്ച കാറും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.

Read Also : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സനു മോഹന്‍ രാജ്യം വിട്ടെന്ന നിഗമനത്തിലാണ് പൊലീസ്. ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയിലെത്തി അവിടെ നിന്ന് നേപ്പാള്‍ വഴി രക്ഷപ്പെടാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സനുവിന്റെ അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശിയെ ചോദ്യം ചെയ്‌തെങ്കിലും കേസിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ സനു മോഹന് എന്തു സംഭവിച്ചുവെന്നതില്‍ ആര്‍ക്കും ഒരു വ്യക്തതയുമില്ല.

സനു മോഹന്റെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തതിനാല്‍ വിദേശത്ത് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടോയെന്നാണ് സംശയിക്കുന്നത്. അങ്ങനെയെങ്കില്‍ അന്വേഷണം വഴിമുട്ടും.
സനു മോഹനു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് വെള്ളിയാഴ്ചയാണ്. ഇതിനുശേഷമാണ് റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാളുടെ ചിത്രം പതിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.

 

കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുള്ള രണ്ടാമത്തെ സംഘത്തിന്റെയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് ഈ സംഘം അന്വേഷണം നടത്തുന്നത്. പൂനെയില്‍ ബിസിനസ് നടത്തിയിരുന്ന ഇയാള്‍ തിരിച്ചെത്തിയശേഷം കങ്ങരപ്പടിയില്‍ ഭാര്യ രമ്യയുടെ പേരില്‍ വാങ്ങിയ ഫ്ളാറ്റിലായിരുന്നു താമസം. പിന്നീട് ഭാര്യയുടെ ബന്ധുക്കളുമായി മാത്രമായിരുന്നു അടുപ്പം. അച്ഛന്റെ മരണത്തിന് പോലും വീട്ടില്‍ പോയില്ല. നിരവധി കുറ്റകൃത്യങ്ങളില്‍ മഹാരാഷ്ട്ര പൊലീസുള്‍പ്പെടെ തേടുന്ന കുറ്റവാളി ആണ് സനു മോഹന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button