COVID 19KeralaNattuvarthaLatest NewsNews

മരിക്കുന്നവരിൽ ഏറെയും 18-നും 60-നും ഇടയിലുള്ളവർ ; കേരളത്തിലെ കോവിഡ് മരണങ്ങൾ ഭീതിപ്പെടുത്തുന്നത്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണനിരക്ക് വീണ്ടും ക്രമാതീതമായി ഉയരുന്നതിൽ വലിയ ആശങ്കയാണ് പടരുന്നത്. 18-നും 60-നും ഇടയില്‍ പ്രായമുള്ളവരില്‍ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നുവെന്നാണ് പുതിയ കണക്കുകൾ രേഖപ്പെടുത്തുന്നത്. കോവിഡ് ബാധിതരാകുന്നവരില്‍ പലരും ആവശ്യസമയത്ത് ചികിത്സ എടുക്കാത്തതും അവരിലെ ജീവിതശൈലീ രോഗങ്ങളുമാണ് മരണനിരക്ക് കൂടാന്‍ കാരണമെന്നാണ് കണ്ടെത്തൽ. 18 വയസ്സ് മുതലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കി രോഗ തീവ്രത കുറയ്ക്കാനുള്ള നടപടികള്‍ വേണമെന്നാണ് ഇപ്പോൾ ആരോഗ്യരംഗത്തുനിന്നുള്ള അഭിപ്രായങ്ങൾ. കേരളത്തിൽ ഇതുവരേക്ക് 17 വയസ്സ് വരെയുള്ള കുട്ടികളില്‍ കോവിഡ് 12 പേരുടെ ജീവന്‍ കവര്‍ന്നിട്ടുണ്ട്. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവരിലെ കോവിഡ് ബാധിച്ചുള്ള മരണം 170 ആയി. 41 വയസ് മുതല്‍ 59 വയസ്സ് വരെയുള്ളവരില്‍ 976 പേരും മരണത്തിന് കീഴടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:അഴിമതിയിൽ മുങ്ങി സൗദി അഭ്യന്തര മന്ത്രാലയം; 170ലധികം ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കോവിഡ് നിയന്ത്രണങ്ങളും മറ്റും നിലനില്‍ക്കുന്നതിനാല്‍ സമൂഹികമായി ഏറ്റവും അധികം ബന്ധപ്പെടുന്നത് 18 വയസ്ല് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരാണ്. അതുകൊണ്ട് തന്നെയാണ് ഇവരിലെ രോഗ ബാധ കൂടുന്നതിന്റെ മുഖ്യ കാരണവും. എന്നാല്‍ ഇവരില്‍ പലരും രോഗം ബാധിച്ചാല്‍ അത് കാര്യമാക്കുന്നില്ല. നിസ്സാരമെന്ന് കരുതി ചികില്‍സ എടുക്കാനും വൈമുഖ്യം കാണിക്കുന്നു . ഇത് രോഗ ബാധ തീവ്രമാകാന്‍ കാരണമാകുന്നുണ്ട്. ജീവിതശൈലി രോഗങ്ങളില്ലാത്തവരില്‍ പോലും ഈ ഘട്ടത്തില്‍ ഹൃദ്രോഗമടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു. ഇതോടെ ഈ പ്രായത്തിലുള്ളവരിലെ മരണവും കൂടുന്നു.

സംസ്ഥാനത്തിതുവരെ സ്ഥിരീകരിച്ച 4836 മരണങ്ങളില്‍ 96.98 ശതമാനം പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. മരണം ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്. തൊട്ടുപിന്നില്‍ കോഴിക്കോടും തൃശ്ശൂരും. രോഗ നിരക്കിന് ആനുപാതികമായ മരണങ്ങളും തിരുവനന്തരപുരം ജില്ലയിലാണ് കൂടുതല്‍. 0.8 ശതമാനം.
ഇത് നിയന്ത്രിക്കാന്‍ അടിയന്തരമായി യുവാക്കള്‍ക്കിടയിലും വാക്സീന്‍ എത്തിക്കാനുള്ള നടപടികള്‍ ഉടനടി എടുത്തേ തീരൂവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി ഇന്ന് വിളിച്ച ഉന്നതതലയോഗത്തില്‍ വാക്സിനേഷന്‍ കൂട്ടാനുള്ള നടപടിക്രമങ്ങളില്‍ തീരുമാനമുണ്ടായേക്കും. ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്സീന്‍ വിതരണകേന്ദ്രങ്ങള്‍ സജ്ജമാക്കും. വാക്സീന്‍ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്സിനേഷന്‍ വഴി ആര്‍ജിതപ്രതിരോധശേഷി പരമാവധി പേരില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വാക്സീന്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷയിലാണ് ഈ പ്രതിസന്ധിയെ മറികടക്കാമെന്ന് സർക്കാരും ജനങ്ങളും കണക്കുകൂട്ടുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button