Latest NewsNewsInternational

കുളിമുറിയിൽ ഒളിക്യാമറ വെച്ച് ഭാര്യയുടെ നഗ്ന ദ്യശ്യങ്ങൾ പകർത്തി; വിചിത്ര കാരണം പറഞ്ഞ് ഭർത്താവ്

സിംഗപൂര്‍: ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ച ഭർത്താവിന് ജയിൽ ശിക്ഷ വിധിച്ച് കോടതി. പതിനെട്ട് ആഴ്‌ച ജയില്‍ ശിക്ഷയും 3000 ഡോളര്‍ പിഴയുമാണ് ശിക്ഷ. സിംഗപൂരിലാണ് സംഭവം. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസ് തുടങ്ങിയത്. പ്രതിയും ഭാര്യയും ദിവസവും വഴക്കായിരുന്നു. പൊലീസ് ഇടപെട്ടാണ് വഴക്കുകൾ പരിഹരിച്ചിരുന്നത്.

AlsoRead:പഴുതടച്ച പ്രതിരോധം ഉറപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; ഓക്‌സിജൻ ലഭ്യത അവലോകനം ചെയ്ത് പ്രധാനമന്ത്രി

ഭർത്താവ് നിരന്തരം ഭാര്യയുമായി വഴക്കിടുമായിരുന്നു. ഇതിനെ തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകി. കേസ് നടക്കുമ്പോഴും ഇയാളുടെ ഉപദ്രവത്തിന് കുറവില്ലായിരുന്നു. ഇതോടെ, ഇയാള്‍ക്കെതിരെ കോടതിയെ സമീപിച്ച ഭാര്യ സുരക്ഷാ ഉത്തരവ് നേടി. പ്രതി ആക്രമിക്കാന്‍ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. ദേഹോപദ്രവം ഏൽപ്പിക്കരുതെന്ന ഉത്തരവ് ഉണ്ടായിരുന്നതിനാൽ യുവാവ് ഭാര്യയ്ക്കെതിരെ നിരന്തരം അസഭ്യവർഷം നടത്തുകയാണ് ചെയ്തത്.

ഇതിനിടെയാണ് ഇയാള്‍ കുളിമുറിയില്‍ രഹസ്യമായി ക്യാമറ വെച്ചത്. ചുവരിൽ ഒട്ടിച്ച് വെച്ച ക്യാമറ യുവതി കുളിക്കുന്നതിനിടയിൽ ഇളകി താഴെ വീഴുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ പിടിയിലായത്. കോടതിയിൽ വെച്ച് ഇയാൾ പറഞ്ഞത് കേട്ട് ഭാര്യ അടക്കമുള്ളവരമ്പരന്നു. ഭാര്യയെ ഇഷ്‌മല്ലെങ്കിലും ഭാര്യയുടെ ശരീരം ഇഷ്‌ടമായതിനാലാണ് ഇങ്ങനെ ചെയ്‌തതെന്നയിരുന്നു പ്രതിയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button