Latest NewsNewsIndia

മമതാ ബാനർജിയ്ക്കെതിരെ എഫ് ഐ ആർ ; കേസ് കൂച്ച് ബീഹാർ വെടിവെപ്പിലെ പ്രകോപനത്തിന്

മമതാ ബാനർജിയ്ക്കെതിരെ എഫ് ഐ ആർ ; കേസ് കൂച്ച് ബീഹാർ വെടിവെപ്പിലെ പ്രകോപനത്തിന്കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കെ പശ്ചിമ ബംഗാളിലെ കൂച്ച്‌ ബിഹാറില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. കേന്ദ്രസേനകള്‍ക്കെതിരെ ഘരാവോ നടത്താന്‍ വോട്ടര്‍മാരെ മമത പ്രേരിപ്പിച്ചുവെന്നും ഇത് സിതാല്‍കൂച്ചിയിലെ വെടിവെപ്പില്‍ കലാശിക്കുകയും നാലുപേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തുവെന്നാരോപിച്ചാണ് എഫ്.ഐ.ആര്‍.

Also Read:കോപ ഡെൽറേ ഫൈനൽ; പികെയും ഫതിയും ടീമിൽ തിരിച്ചെത്തി

കൂച്ച്‌ ബിഹാറിലെ ബി.ജെ.പി നോതാവ് സിദ്ദീഖ് അലി മിയ, മമതയുടെ പ്രസംഗം ഉയര്‍ത്തിക്കാട്ടി ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബനേര്‍സ്വറില്‍ മമത നടത്തിയ പ്രസംഗം സി.ഐ.എസ്.എഫിനെ ആക്രമിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.പരാതിക്കൊപ്പം മമതയുടെ പ്രസംഗ വിഡിയോയും മാതമാബന്‍ക പൊലീസിന് കൈമാറിയിരുന്നു.

മമത ബാനര്‍ജിയുടെ പ്രസംഗം കേട്ട് പ്രകോപിതരായ ജനങ്ങള്‍ അര്‍ധസൈനിക സേനയുടെ തോക്കുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മമതക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിദ്ദീഖ് അലി മിയ പരാതി നല്‍കിയ ശേഷം പ്രതികരിച്ചിരുന്നു. നാലുപേരുടെ മരണത്തിന് ഉത്തരവാദി പോലീസാണെന്നും ജില്ലയിലെ എല്ലാ വോട്ടര്‍മാരോടും മമത ഇതിന് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂച്ച്‌ ബിഹാറിലെ വെടിവെപ്പില്‍ നാലുപേരാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് കൂച്ച്‌ ബിഹാറിലേക്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button