Latest NewsNewsIndia

‘വാക്‌സിനേഷൻ ഊർജിതമാക്കണം’; മോ​ദി​ക്ക് ക​ത്ത​യ​ച്ച്‌ മ​ന്‍​മോ​ഹ​ന്‍ സിം​ഗ്

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. എത്രയും വേഗം ജനങ്ങളെ വാക്‌സിനേഷൻ എടുപ്പിക്കുകയാകണം സർക്കാറിന്റെ മുൻഗണനയെന്നും സിങ് അഭിപ്രായപ്പെട്ടു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അഞ്ചിന നിർദേശങ്ങൾ അടങ്ങുന്ന കത്ത് മൻമോഹൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ചു.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അഞ്ചിന നിർദേശങ്ങൾ അടങ്ങുന്ന കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്നും മൻമോഹൻ സിങ് കത്തിൽ പറയുന്നു. വളരെ വേഗത്തിൽ ജനങ്ങളെ വാക്‌സിനേഷൻ എടുപ്പിക്കുകയാകണം സർക്കാറിന്റെ ചുതലയെന്നും മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു.

കത്തിന്റെ പൂർണരൂപം………………

ഇന്ത്യയും ലോകവും കോവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിട്ട് ഒരു വർഷമായി. വിവിധ നഗരങ്ങളിൽ താമസിക്കുന്ന മാതാപിതാക്കൾ ഒരു വർഷമായി അവരുടെ മക്കളെ കണ്ടിട്ട്. അധ്യാപകർ ക്ലാസ് റൂമിൽ വിദ്യാർത്ഥികളെ കണ്ടിട്ട് ഒരു വർഷമായി. ഒരുപാട് പേർക്ക് അവരുടെ ജീവിതോപാധികൾ നഷ്ടമായി. ദശലക്ഷക്കണക്കിന് പേർ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. ജീവിതം എന്ന് സാധാരണഗതിയിലേക്ക് തിരിച്ചു പോകും എന്നാണ് കോവിഡിന്റെ രണ്ടാം വരവിൽ ആളുകൾ ചിന്തിക്കുന്നത്.

Read Also : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ

മഹാമാരിക്കെതിരെ പൊരുതാൻ ഒരുപാട് കാര്യങ്ങൾ മുമ്പിലുണ്ട്. എന്നാൽ വാക്‌സിനേഷൻ പദ്ധതി വേഗത്തിലാക്കുക മാത്രമാണ് ഇപ്പോൾ നാം ചെയ്യേണ്ട ഏറ്റവും വലിയ കാര്യം. എനിക്കാര്യത്തിൽ ചില നിർദേശങ്ങളുണ്ട്. ക്രിയാത്മകമായ സഹകരണത്തിന്റെ സ്പിരിറ്റിൽ ഇവ ഞാൻ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നു.

ഒന്ന്: അടുത്ത ആറു മാസത്തിനിടെ നമ്മൾ എത്ര വാക്‌സിൻ കുത്തിവയ്ക്കും എന്ന് പ്രസിദ്ധപ്പെടുത്തണം. ഇക്കാലയവിൽ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം നിശ്ചയിച്ച് അത് വാക്‌സിൻ നിർമാണക്കമ്പനികൾക്ക് കൈമാറണം. എങ്കിലേ അവർക്ക് സമയാസമയങ്ങളിൽ വാക്‌സിൻ എത്തിക്കാനാകൂ.

Read Also :  9 കോടിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് ഇനി കുമാർ മംഗലം ബിർളയ്ക്ക് സ്വന്തം

രണ്ട്: വാക്‌സിനുകളെ കുറിച്ച് സംസ്ഥാനങ്ങൾക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങൾ ലഭിക്കണം. സംസ്ഥാനങ്ങൾക്ക് എത്ര നൽകാനാകും എന്നതിനെ കുറിച്ച് വിവരങ്ങൾ കൈമാറണം. അടിയന്തര ആവശ്യത്തിനായി മൊത്തം വിതരണത്തിന്റെ പത്തു ശതമാനം കേന്ദ്രസർക്കാറിന് കൈവശം വയ്ക്കാം. ഇതിനപ്പുറത്ത്, സംസ്ഥാനങ്ങൾക്ക് ഇക്കാര്യങ്ങളെ കുറിച്ച് കൃത്യമായ സൂചനകൾ ലഭ്യമാകണം.

മൂന്ന്: വാക്‌സിനേഷൻ എടുക്കുന്നവർ ആരെല്ലാം എന്നത് നിർണയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് കൂടി കൈമാറണം. ഉദാഹരണത്തിന്, സ്‌കൂൾ അധ്യാപകർ, ബസ്, മുച്ചക്ര, ടാക്‌സി ഡ്രൈവർമാർ, മുനിസിപ്പൽ-പഞ്ചായത്ത് ജീവനക്കാർ, കോടതികയിൽ ഹാജരാകുന്ന അഭിഭാഷകർ, മറ്റു മുന്നണിപ്പോരാളികൾ തുടങ്ങിയവർക്ക് വാക്‌സിൻ നൽകുന്നതിൽ മുൻഗണന വേണമോ എന്ന് സംസ്ഥാന സർക്കാറിന് തീരുമാനിക്കാം. 45 വയസ്സിന് താഴെയുള്ളവർ ആണെങ്കിൽക്കൂടി ഇവർക്ക് വാക്‌സിൻ കുത്തിവയ്ക്കാം.

Read Also :  പതിനാറ് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾ; ഒടുവിൽ വിജയം; ഒരു മാവിൽ നിന്നും 20 ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിച്ച് വയോധികൻ

നാല്: കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കൾ. സർക്കാറുകളോടും ശക്തമായ ഇന്റലക്ച്വൽ പ്രൊപ്പേർട്ടി സംരക്ഷണത്തോടുമാണ് നന്ദി പറയേണ്ടത്. കൂടുതലും ഇതിന്റെ ശേഷി സ്വകാര്യമേഖലയിലാണ്. പൊതുജനാരോഗ്യത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ സ്വകാര്യ വാക്‌സിൻ നിർമാതാക്കൾക്ക് അവരുടെ സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള സഹായം നൽകണം. മറ്റു ആനുകൂല്യങ്ങളും നൽകണം. വാക്‌സിൻ നിർമാതാക്കൾക്ക് നിയമം വഴി നിർബന്ധിത ലൈസൻസ് ഏർപ്പെടുത്തണം. ഇസ്രയേൽ നിലവിൽ ഇത്തരത്തിൽ നിയമം കൊണ്ടുവന്നിട്ടുണ്ട്.

അഞ്ച്: ആഭ്യന്തര ആവശ്യത്തിന് വേണ്ട വാക്‌സിനുകൾ ഇല്ലാത്ത സാഹചര്യത്തിൽ യൂറോപ്യൻ മെഡിക്കൽ ഏജൻസി, യുഎസ്എഫ്ഡിഎ തുടങ്ങിയ വിശ്വസനീയ ഏജൻസികളുടെ അനുമതി ലഭിച്ച വിദേശ വാക്‌സിനുകൾ ഇറക്കുമതി ചെയ്യണം. അഭൂതപൂർവ്വമായ പ്രതിസന്ധിയെയാണ് നാം അഭിമുഖീകരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button