Latest NewsKeralaNattuvarthaNews

ജീവന് ഭീഷണിയുണ്ട്, ജീവിക്കാൻ അനുവദിക്കണം, ജി.സുധാകരാനെതിരായ പരാതി പിൻവലിക്കാൻ മാർഗ്ഗം ഒന്നുമാത്രം; പരാതിക്കാരി

സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരിൽ മന്ത്രി ജി. സുധാകരനെതിരെ നൽകിയ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി. മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിൻവലിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജീവന് ഭീഷണിയുണ്ടെന്നും, ജീവിക്കാൻ അനുവദിക്കണമെന്നും, അതിനാലാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നതെന്നും അവർ വ്യക്തമാക്കി.

പോലീസ് കേസ് എടുക്കാൻ തയാറായില്ലെങ്കിൽ കോടതിയിൽ പോകും. ജാതീയമായ വേർതിരിവ് പറഞ്ഞാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന തന്റെ ഭർത്താവിനെ പുറത്താക്കിയതെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നേരത്തെ, മന്ത്രി ജി.സുധാകരനെതിരായ പരാതി പിൻവലിക്കാൻ പരാതിക്കാരിയുമായും, ഭർത്താവുമായും ആലപ്പുഴയിലെ സി.പി.എം നേതാക്കൾ ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച പരാജയമായതിനെത്തുടർന്ന് പരാതിക്കാരി കേസുമായി മുന്നോട്ട് പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button