KeralaLatest NewsNews

52 ലക്ഷത്തിന്റെ കള്ളനോട്ട് കൈമാറിയ സംഭവം, അന്വേഷണം സിനിമ മേഖലയിലെ വ്യക്തിയെ കേന്ദ്രീകരിച്ച്

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ അരുമനയില്‍ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കള്ളപ്പണം കൈമാറിയ സിനിമാമേഖലയിലെ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്യും. പളുകല്‍ കോടവിളാകം സ്വദേശി ഷിബുവിന്റെ ഭാര്യ സിന്ധു (37) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. അതിനിടെ, പളുകലില്‍ സ്വകാര്യ ഫിനാന്‍സ് നടത്തിവരികയായിരുന്ന സിന്ധു ലോണ്‍ വാഗ്ദാനം നല്‍കി നാട്ടുകാരുടെ കൈയില്‍ നിന്ന് പണം തട്ടിയെടുത്തതായും കണ്ടെത്തി.

Read Also : യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

വെള്ളാങ്കോട് കശുവണ്ടി ഫാക്ടറിയില്‍ കള്ളനോട്ട് സൂക്ഷിച്ചിരിക്കുന്നതായി അരുമന എസ്. ഐ മഹേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കശുവണ്ടി ഫാക്ടറി ഉടമ ജെറാള്‍ഡ് ജബയെ ചോദ്യം ചെയ്തപ്പോഴാണ് പണം സിന്ധു കൊണ്ടു വന്നതാണെന്ന് അറിയാന്‍ സാധിച്ചത്. ഉടന്‍ തന്നെ സിന്ധുവിനെ തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

സിന്ധു കള്ളനോട്ട് വാങ്ങിയത് സിനിമ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന സന്തോഷിന്റെ കൈയില്‍ നിന്നാണെന്ന് പൊലീസ് വെളിപ്പെടുത്തി. സന്തോഷ് കാറില്‍ വന്ന് തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനില്‍ വച്ചാണ് പണം കൈമാറിയത്. തന്റെ സ്ഥാപനത്തിന്റെ പരസ്യത്തിന് എന്ന് പറഞ്ഞാണ് പണം വാങ്ങിയത് എന്നും അതിന്റെ കൂലിക്കായി സന്തോഷ് 50000 രൂപയും കൈപ്പറ്റിയതായും സിന്ധു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button