Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് മുതൽ ഒരാഴ്ച്ച കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത ഞായറാഴ്ച്ച വരെ കർശന നിയന്ത്രണങ്ങൾ. ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുക. ഒരാഴ്ച്ചക്കാലം സംസ്ഥാനത്തുള്ള നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

* മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാൽ, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സർവീസ് സെന്ററുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ ഇരട്ടമാസ്‌കും കൈയുറയും ധരിക്കണം. രാത്രി 9 മണിക്ക് എല്ലാസ്ഥാപനങ്ങളും അടയ്ക്കണം.

Read Also: കോവിഡ്; അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള വിലക്ക് നീട്ടി

* ടെലികോം, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്‌സ്, പെട്രോനെറ്റ്, പെട്രോളിയം-പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും തടസ്സമില്ല.

* ഐ.ടി.-അനുബന്ധ സ്ഥാപനങ്ങളിൽ അത്യാവശ്യ ജീവനക്കാർക്കല്ലാതെ ബാക്കിയെല്ലാവർക്കും വർക്ക് ഫ്രം ഹോം, അല്ലെങ്കിൽ വിശ്രമം അനുവദിക്കണം.

* ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി 9 മണിവരെ ഹോം ഡെലിവറിയും പാർസലും മാത്രം അനുവദിക്കും.

* ബാങ്കുകളിൽ പൊതുജനങ്ങൾക്ക് പത്തുമുതൽ ഒരുമണിവരെ മാത്രം പ്രവേശനം.

* ദീർഘദൂര ബസുകൾ, തീവണ്ടികൾ, വിമാനസർവീസ്, ചരക്ക് സർവീസ് എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പൊതു-സ്വകാര്യ-ടാക്‌സി വാഹനങ്ങൾ അനുവദിക്കും. ഇങ്ങനെ പോകുന്നവർ യാത്രാരേഖ കരുതണം.

* തിരഞ്ഞെടുപ്പ് ചുമതലയുള്ളവർ, സ്ഥാനാർഥികൾ, കൗണ്ടിങ് ഏജന്റുമാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെ മാത്രമെ വോട്ടെണ്ണൽ കേന്ദ്രത്തിനരികിലേക്ക് പ്രവേശിപ്പിക്കൂ.

* അടിയന്തര സേവനമേഖലയിലുള്ള സംസ്ഥാന-കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും തടസ്സമില്ലാതെ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് യാത്രാവിലക്കില്ല. മറ്റു ഓഫീസുകൾ അത്യാവശ്യം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം.

* അടിയന്തരാവശ്യം എന്ന നിലയിലുള്ള വ്യവസായ സംരംഭങ്ങൾ, കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ജീവനക്കാർ യാത്രയ്ക്കായി സ്ഥാപനത്തിന്റെ തിരിച്ചറിയിൽ രേഖ കരുതണം.

* മെഡിക്കൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന എല്ലാ ഏജൻസികൾക്കും പ്രവർത്തിക്കാം.

* കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. വിവാഹത്തിന് പരമാവധി 50 പേർമാത്രം. ശവസംസ്‌കാര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.

* വിവിധ ഭാഷാ തൊഴിലാളികൾക്ക് തൊഴിലിടത്തിൽ ജോലിയെടുക്കുന്നതിന് തടസ്സമില്ല.

Read Also: കോവിഡില്‍ ജനങ്ങളുടെ ജീവൻ വെച്ച് രാഷ്‌ട്രീയം വേണ്ട, കേന്ദ്രവുമായി സഹകരിക്കണം: ഡൽഹി സർക്കാരിനോട് സുപ്രീം കോടതി

* വീട്ടുജോലിക്ക് പോകുന്നവരെയും പ്രായമായവരെ ശുശ്രൂഷിക്കാൻ എത്തുന്നവരുടെയും യാത്ര തടയില്ല.

* റേഷൻ കടകൾ, സിവിൽ സപ്ലൈസ് ഔട്ട്‌ലറ്റുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

* കൃഷി, പ്ലാന്റേഷൻ, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ, വ്യവസായം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താം.

* ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് പ്രവേശനം അനുവദിക്കും.

* സിനിമ, സീരിയൽ, ഡോക്യുമെന്ററി തുടങ്ങിയ ഇൻഡോർ-ഔട്ട്‌ഡോർ ഷൂട്ടിങ്ങുകൾ അനുവദിക്കില്ല.

Read Also: കോവിഡില്‍ ജനങ്ങളുടെ ജീവൻ വെച്ച് രാഷ്‌ട്രീയം വേണ്ട, കേന്ദ്രവുമായി സഹകരിക്കണം: ഡൽഹി സർക്കാരിനോട് സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button