Latest NewsKeralaIndia

അടിതെറ്റി യുഡിഎഫ്, ലീഗ് ഭൂരിപക്ഷത്തിൽ വൻ ഇടിവ്

മലപ്പുറത്തുപോലും മിക്ക മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്.

കോഴിക്കോട്: ചരിത്രവിജയത്തോടെ സംസ്ഥാനത്ത് എല്‍.ഡി.എഫ് തുടര്‍ ഭരണത്തിലെത്തുമ്പോള്‍  മലബാര്‍ മേഖലയില്‍ ഇടതുകോട്ടകള്‍ക്ക് ഇളക്കമില്ല.കാസര്‍ക്കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ ആകെയുള്ള 60 സീറ്റുകളില്‍ 38 എണ്ണം എല്‍.ഡി.എഫും 22 യു.ഡി.എഫും നേടി. ഇടതുതരംഗത്തില്‍ മുസ്ലിംലീഗിന്റെ സീറ്റുകള്‍ 18 ല്‍നിന്ന് 15 ആയി. മലപ്പുറത്തുപോലും മിക്ക മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്.

താനൂരില്‍ സിറ്റിങ് എം.എല്‍.എ വി. അബ്ദുറഹിമാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ 129 വോട്ടുകള്‍ക്കും തവനൂരില്‍ സിറ്റിങ് എം.എല്‍.എ കെ.ടി. ജലീല്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെ 2,564 വോട്ടുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്.

read also: പൗരത്വ പ്രക്ഷോഭവും പ്രിയങ്കയുടെ തീപ്പൊരി പ്രസംഗവും വോട്ടിനെ ബാധിച്ചില്ല, അസമില്‍ ബി.ജെ.പിക്ക് മിന്നും വിജയം

പൊന്നാനിയില്‍ സി.പി.എമ്മിലെ നന്ദകുമാര്‍ 17,043 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ എ.എം. രോഹിതിനെ പരാജയപ്പെടുത്തിയത്. കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ജില്ലയിലാണ്. പെരിന്തല്‍മണ്ണയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം 30 വോട്ടുകള്‍ക്കാണ് ഇടത് സ്വതന്ത്രന്‍ കെ.പി. മുസ്തഫയെ പരാജയപ്പെടുത്തിയത്.

കോൺഗ്രസിൽ  വന്‍ തോല്‍വി ഏറ്റുവാങ്ങിയ സ്ഥിതിയില്‍ സീനിയര്‍ നേതാക്കള്‍ തോല്‍വിയുടെ ഭാരമേറ്റെടുത്ത് പിന്നിലേക്ക് മാറിയാല്‍ നേതൃത്വം വി.ഡി. സതീശന്‍ അടക്കമുള്ള യുവത ഏറ്റെടുത്തേക്കും. രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനം ഒഴിയാന്‍ സാഹചര്യം ഉണ്ടായാല്‍ വി.ഡി. സതീശനെയാകും യുഡിഎഫ് പരിഗണിക്കുക. നിലവിലെ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയ്ക്ക് വിജയിക്കാനായില്ല എന്ന് സൂചിപ്പിക്കുന്നതാണ് നിലവിലെ ഫലങ്ങള്‍.

സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന അനേകം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രമേശിന് കഴിഞ്ഞിരുന്നെങ്കിലും അത് നേട്ടമാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. 2016 ല്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവാകയിരുന്ന ഉമ്മന്‍ചാണ്ടി അതേറ്റെടുത്തായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനം രാജി വെച്ചത്. സമാന രീതിയില്‍ വലിയൊരു തിരിച്ചടിയുടെ ബാദ്ധ്യതയുടെ പാപഭാരം ഇത്തവണ രമേശ് ചെന്നിത്തലയ്ക്കും നേരിടേണ്ടി വരും.

സ്വന്തം മണ്ഡലം വരുന്ന ജില്ലയില്‍ പോലും രമേശിന് സ്വാധീനം ഉണ്ടാക്കാനായില്ല എന്നത് ചര്‍ച്ചാവിഷയമാണ്. ആലപ്പുഴ ജില്ലയില്‍ രമേശ് മത്സരിച്ച ഹരിപ്പാട് 10,000 വോട്ടുകള്‍ക്ക് അദ്ദേഹം മുന്നിലാണെന്നത് ഒഴിച്ചാല്‍ ബാക്കിയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുകയായിരുന്നു. സ്വന്തം ജില്ലയില്‍ പോലും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് രമേശിന് തിരിച്ചടിയാകും.

രമേശ് മാറിയാല്‍ പിന്നീട് ഉയര്‍ന്നുവരുന്ന പ്രധാന പേര് ഉമ്മന്‍ചാണ്ടിയുടേതാണ്. എന്നാല്‍ ദശകങ്ങളായി പ്രതിനിധീകരിക്കുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കും വ്യക്തമായ മേല്‍ക്കോയ്മ നേടാനായില്ല. 8000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടേയും ജയം. കോട്ടയം ജില്ലയില്‍ അഞ്ചിടത്ത് എല്‍ഡിഎഫിന്റെ മേല്‍ക്കോയ്മ അംഗീകരിക്കേണ്ടി വന്നപ്പോള്‍ നാലിടത്തായിരുന്നു യുഡിഎഫിന്റെ നേട്ടം.

ഇന്ത്യയില്‍ തന്നെ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് കേരളത്തിലെങ്കിലും ഭരണം കിട്ടാതെ നിലനില്‍പ്പില്ലെന്ന തിരിച്ചറിവിലാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉമ്മന്‍ചാണ്ടിക്കു കൂടി ദേശീയ നേതൃത്വം ചുമതല നല്‍കിയത്. എന്നാല്‍ പിണറായിയുടെ പ്രഭാവം മറികടക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button