Latest NewsKeralaNews

ഗൗരവകരമായ വിഷയം; സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരെ ഹൈക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഏറെ ഗൗരവമുള്ള വിഷയമാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Read Also: സർക്കാരിന്റെ നടപടി പ്രശംസനീയം; ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെ അഭിനന്ദിച്ച് ഹൈക്കോടതി

കോവിഡ് ചികിത്സയ്ക്ക് ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നു എന്ന് വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഓരോ രോഗിയും പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ പണം വരെ നൽകേണ്ടി വരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. വിവിധ പേരുകളിലാണ് ആശുപത്രികൾ ഇത്തരത്തിൽ അധിക നിരക്ക് ഈടാക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.

സർക്കാരിന്റെ മുൻ ഉത്തരവ് സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. 10 പേരുള്ള വാർഡിൽ ഓരോ രോഗിയിൽ നിന്നും പിപിഇ കിറ്റിനുള്ള പണം ഈടാക്കരുതെന്ന് കോടതി സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. രണ്ടാം തരംഗം കൂടുതൽ ആളുകളെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും. അതിനാൽ സർക്കാർ ഒരു പോളിസി കൊണ്ടുവരുന്നതാണ് ഉചിതമെന്നും ഏറെ പൊതുതാല്പര്യം ഉള്ള ഒരു വിഷയമാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: കോവിഡ് വ്യാപനം തടയാനുള്ള ഏക മാർഗം സമ്പൂർണ്ണ ലോക്ക് ഡൗൺ; നിലപാട് മാറ്റവുമായി രാഹുൽഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button