KeralaLatest NewsIndiaNews

ടി.എം.സി ഗുണ്ടകളുടെ തേരോട്ടത്തിൽ സർവതും നഷ്ടപ്പെട്ട് നാട് വിടുന്ന സഹോദരങ്ങൾ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുമ്മനം രാജശേഖരൻ

സാംസ്കാരിക നായകന്മാരുടെ കാതടപ്പിക്കുന്ന മൗനം ആപത്കരവും പരിഹാസ്യവുമാണ്.

തിരുവനന്തപുരം : ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ വിളയാട്ടമാണ്. 16 ഓളം ബിജെപി പ്രവർത്തകർ അക്രമത്തിൽ കൊല്ലപ്പെട്ടു. നിരവധി വീടുകൾ ആക്രമിക്കപ്പെട്ടു. പലരും പലായനം ചെയ്യുകയാണ്. ഈ അവസരത്തിൽ സാംസ്‌കാരിക നായകന്മാർ മൗനം പാലിക്കുന്നതിനെ വിമർശിച്ചു ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.

”ബംഗാളിലെ പീഢിതരോട് ഐക്യദാർഢ്യം.
മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചോരക്കളിയുടെയും കൊലയുടെയും വാർത്തകളാണ് ബംഗാളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
ഏറ്റവും അവസാനമായി കേന്ദ്രമന്ത്രി വി.മുരളീധരൻറെ വാഹന വ്യൂഹവും അക്രമത്തിനിരയായി. 16 -ൽ പരം ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടു. ഒട്ടനവധിപേർക്കു പരിക്കേറ്റു, വീട് നഷ്ടപ്പെട്ടു. കൊലവിളി ഉയർത്തിക്കൊണ്ട് തൃണമൂൽ കോൺഗ്രസുകാർ സ്വൈരവിഹാരം നടത്തുന്നു.

read also:രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും,​ തീരുമാനം സി പി എം​ ​- സി പി ഐ ചര്‍ച്ചയില്‍

ബംഗാളിൻറെ വിലാപമാണ് അവിടുത്തെ തെരുവ് വീഥികളിൽ ഇന്ന് മുഴങ്ങി കേൾക്കുന്നത്. നിരപരാധികളായ ഒട്ടേറെ പേരെ ഭീകരവാദികൾ തെരഞ്ഞുപിടിച്ചു ആക്രമിക്കുന്നു.
പീഡിപ്പിക്കപ്പെട്ടതു മൂലം അവശരായി നിലം പതിക്കുന്നു. ഒരു വശത്ത് വംഗദേശത്തിൻറെ വിരിമാറ് വെട്ടിപിളർന്നു ഭീകരനൃത്തം ചവിട്ടുന്ന ജിഹാദി -ടി.എം.സി. അക്രമികൾ. മറ്റൊരു വശത്ത് കൈയ്യുംകെട്ടി നോക്കി നിൽക്കുന്ന ഭരണകൂടം. ഇതിനു രണ്ടിനുമിടയിൽ നെഞ്ചുപൊട്ടി നിലവിളിക്കുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിർദ്ധന കുടുംബങ്ങൾ!

മനസാക്ഷി ഇല്ലാത്ത ടി.എം.സി ഗുണ്ടകളുടെ തേരോട്ടത്തിൽ സർവതും നഷ്ടപ്പെട്ട് നാട് വിടുന്ന നിസഹായരായ സഹോദരങ്ങൾ! ബംഗാളിൻറെ ഇന്നത്തെ ഈ ദുരിത കാഴ്ചകൾ മനുഷ്യത്വമുളള ഏതൊരാളെയും ഞെട്ടിപ്പിക്കുന്നതാണ്. ഇലക്ഷൻ കാലമായതിനാൽ ഇലക്ഷൻ കമ്മീഷൻറെ അധീനതയിലാണ് ആഭ്യന്തരവകുപ്പ് എന്നതിനാലാണ് അക്രമം തടയാൻ കഴിയാത്തതെന്ന മമതയുടെ വിശദീകരണം അടിസ്ഥാന രഹിതമാണ്‌.

മുഖ്യമന്ത്രി എന്ന നിലയിൽ ഏതു അടിയന്തിര സാഹചര്യത്തിലും ശക്തമായ നടപടികൾ സ്വീകരിക്കാനുളള അവകാശവും അധികാരവും സർക്കാരിനുണ്ട്. സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിച്ച് അക്രമികളെ നിയമത്തിൻറെ മുന്നിൽ കൊണ്ടുവരണം.
സാംസ്കാരിക നായകന്മാരുടെ കാതടപ്പിക്കുന്ന മൗനം ആപത്കരവും പരിഹാസ്യവുമാണ്. കത്വയിലും ഹത്രാസിലും ഓടിയെത്തിയ മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയനേതാക്കളും എവിടെയോ ഒളിച്ചിരിക്കുന്നു. അവരുടെ കപട മുഖം ഇപ്പോൾ തകർന്നു വീണിരിക്കുന്നു.

എല്ലാ ജനാധിപത്യ സ്നേഹികളും മനുഷ്യസ്നേഹികളും ഈ അക്രമത്തിനെതിരെ ബഹുജനാഭിപ്രായം സ്വരൂപിക്കാനും മനസാക്ഷി ഉണർത്താനും അടിയന്തിരമായി രംഗത്ത് വരണമെന്ന് അഭ്യർത്ഥിക്കുന്നു.” അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button