COVID 19Latest NewsNewsIndiaInternationalUK

കോവിഡ് രോഗികളിൽ മരണനിരക്ക് കുറയ്ക്കാൻ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം; പഠനഫലം ഇങ്ങനെ

രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്ക് അധിക സംരക്ഷണം ലഭിച്ചതായും പഠനത്തിൽ വ്യക്തമായി.

ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ ആധികാരിക പഠനമാണിതെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു.

രോഗ ബാധയെത്തുടർന്ന് 28 ദിവസത്തിനുള്ളില്‍ മരിച്ചവരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയായിരുന്നു പഠനം. 2020 ഡിസംബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ യായിരുന്നു പഠന കാലയളവ്. പ്രത്യക്ഷമായി കോവിഡ് ലക്ഷണങ്ങളുള്ള രോഗികളെയായിരുന്നു നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്.

കോവിഡ് ബാധയ്ക്ക് മുമ്പ് അസ്ട്രസെനക വാക്‌സിന്‍ ഡോസ് സ്വീകരിച്ചവരില്‍ 55 ശതമാനത്തോളവും ഫൈസര്‍ വാക്‌സിന്‍ ഡോസ് സ്വീകരിച്ചവരില്‍ 44 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്തവരേക്കോള്‍ മരണസാധ്യത കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്ക് അധിക സംരക്ഷണം ലഭിച്ചതായും പഠനത്തിൽ വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button