Latest NewsNewsIndiaCrime

അമ്മയെ കൊലപ്പെടുത്തിയത് മകളും കാമുകനും; പ്രതികളെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളും ഫോണ്‍വിളികളും

വീട്ടിലെത്തിയ വരുണിന്റെ സഹായത്തോടെ രൂപശ്രീ ലക്ഷ്മിയെ ശ്വാസംമുട്ടിച്ചു

വിശാഖപട്ടണം: അമ്മയെ ക്രൂരമായി കൊലപ്പെടുത്തി ഇരുപത്തിരണ്ടുകാരിയായ മകൾ. ആന്ധ്രാപ്രദേശിലാണ് സംഭവം. കാമുകന്റെ സഹായത്തോടെ ലക്ഷിയെ മകൾ രൂപശ്രീ കൊലപ്പെടുത്തിയത്.

സവരവള്ളി ഗ്രാമത്തില്‍ മെയ് ആറിനാണ് കൊലപാതകം നടന്നത്. രൂപശ്രീയും വരുണും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു. എന്നാൽ ഈ ബന്ധത്തെ അമ്മ ലക്ഷ്മി എതിർത്തു. ഇതാണ് കൊലപാതകത്തിനു കാരണം. മരണത്തില്‍ ദുരൂഹത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലയ്ക്ക് പിന്നിൽ മകളാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

read also: ഹമാസുകളെ തുരത്താന്‍ അതിശക്തമായ പോരാട്ടത്തില്‍ ഇസ്രയേല്‍; തിരിച്ചടിയില്‍ ഗാസയിലെ ഹമാസിന്റെ താവളങ്ങളില്‍ തീമഴ

വീട്ടിലെത്തിയ വരുണിന്റെ സഹായത്തോടെ രൂപശ്രീ ലക്ഷ്മിയെ ശ്വാസംമുട്ടിച്ചു. മരിച്ചെന്ന് കരുതി അമ്മ മരിച്ചുപോയെന്ന് നാട്ടുകാരെ വിവരം അറിയിച്ചു. വീട്ടില്‍ എത്തിയ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ലക്ഷ്മിക്ക് ജീവനുണ്ട് എന്ന് തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി. സംഭവത്തിന്റെ തുടക്കം മുതല്‍ തന്നെ പൊലീസിന് ദുരൂഹത തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇരുവരും തമ്മിലുള്ള ഫോണ്‍ വിളികളും ലക്ഷ്മി കൊല്ലപ്പെട്ട ദിവസം കാമുകന്‍ വരുണ്‍ വീട്ടില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളുമാണ് ഇവരെ കുടുക്കാൻ സഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button